മുംബൈ: സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു. താരത്തിന്‍റെ പിതാവ് സഞ്ജയ് സിംഗ് പട്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുശാന്തിന്‍റെ കാമുകിയായിരുന്ന റിയക്കെതിരെ കേസെടുത്തത്. ആത്മഹത്യാ പ്രേരണാകുറ്റം സഹിതം വിവിധ വകുപ്പുകൾ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്. സുശാന്തിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേജുള്ള എഫ്‌ഐആറാണ് ബിഹാർ പൊലീസ് രജിസ്റ്റർ ചെയ്‌തത്. ആരോഗ്യപ്രശ്‌നങ്ങൾ മൂലം സഞ്ജയ് സിംഗിന് മുംബൈ വരെ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ പട്‌ന സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
സുശാന്തിന്‍റെ പിതാവിന്‍റെ പരാതിയിൽ നടി റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ - FIR filed against Rhea Chakraborty
ആത്മഹത്യാ പ്രേരണാകുറ്റം സഹിതം വിവിധ വകുപ്പുകൾ ചുമത്തിയാണ് റിയക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്. കൂടാതെ, മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്ന് അറിയിച്ച് സുശാന്തിന്‍റെ കുടുംബം പട്‌ന പൊലീസിന് പരാതി നൽകി. ഇതേ തുടർന്ന് നാല് ബിഹാർ പൊലീസുകാരെ മുംബൈയിലേക്ക് അയച്ചു
![സുശാന്തിന്‍റെ പിതാവിന്‍റെ പരാതിയിൽ നടി റിയ ചക്രബർത്തിക്കെതിരെ എഫ്ഐആർ sushant singh rajput sushant singh rajput latest news sushant death case sushants family on investigation results സുശാന്ത് സിംഗ് രജ്‌പുത് നടി റിയ ചക്രബർത്തി റിയ ചക്രബർത്തിക്കെതിരെ എഫ്‌ഐആർ പിതാവ് സഞ്ജയ് സിംഗ് പട്‌നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സുശാന്തിന്‍റെ കുടുംബം സുശാന്തിന്‍റെ പിതാവിന്‍റെ പരാതി Bihar police sends four cops to Mumbai Sushant Singh Rajput death FIR filed against Rhea Chakraborty sushant father sanjay singh compliant](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8207903-thumbnail-3x2-ssrria.jpg)
അതേ സമയം, ഏതാനും ദിവസങ്ങൾക്ക് മുമ്പ് സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണമെന്ന് റിയ ചക്രബർത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് സമൂഹമാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മുംബൈ പൊലീസിന്‍റെ അന്വേഷണത്തിൽ തൃപ്‌തരല്ലെന്ന് അറിയിച്ച് സുശാന്തിന്‍റെ കുടുംബം പട്‌ന പൊലീസിന് പരാതി നൽകുകയും തുടർന്ന് നാല് ബിഹാർ പൊലീസുകാരെ മുംബൈയിലേക്ക് അയക്കുകയും ചെയ്‌തു. നടൻ മരിച്ച് ഒരു മാസം പിന്നിട്ടിട്ടും, കേസിൽ വലിയ പുരോഗതിയില്ലെന്നും താരത്തിന്‍റെ മാനസിക നിലയാണ് മരണകാരണമെന്ന തരത്തിലാണ് അന്വേഷണം നടത്തുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് പട്‌നയിൽ നിന്നും പൊലീസുകാരെ മുംബൈയിലേക്ക് അയച്ചത്.