കേരളം

kerala

പ്രശ്‌നങ്ങള്‍ കൂടുന്നു, വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കണമെന്ന് വനിത കമ്മിഷന്‍

By

Published : Feb 2, 2022, 11:22 AM IST

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ അധിക്ഷേപങ്ങള്‍ വനിത കമ്മിഷന്‍ ഗൗരവത്തോടെ കാണുമെന്നും പി സതീദേവി പറഞ്ഞു.

Kerala women commission on premarital counseling  Kerala women commission on issues faced by women  വിവാഹ പൂര്‍വ കൗണ്‍സിലിംഗിനെ കുറിച്ച് കേരള വനിതാ കമ്മീഷന്‍  വിവാഹ പൂര്‍വ കൗണ്‍സിലിംഗിന്‍റെ ആവശ്യകത
പ്രശ്‌നങ്ങള്‍ കൂടുന്നു, വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാകമീഷന്‍

കാസർകോട് :വിവാഹ ബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ കൂടുന്ന സാഹചര്യത്തില്‍ വിവാഹ പൂര്‍വ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കേരള വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വക്കേറ്റ് പി. സതീദേവി. വിവാഹ രജിസ്‌ട്രേഷന്‍ നിലവില്‍ നിയമപരമായ ബാധ്യതയാണ്. രജിസ്‌ട്രേഷനോടൊപ്പം വിവാഹപൂര്‍വ കൗണ്‍സിലിംഗിന് ദമ്പതിമാര്‍ വിധേയമായിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്ന രൂപത്തില്‍ കൗണ്‍സിലിങ് നിര്‍ബന്ധമാക്കുന്നത് നന്നാകുമെന്നും വനിത കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

പ്രശ്‌നങ്ങള്‍ കൂടുന്നു, വിവാഹ പൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് വനിതാകമീഷന്‍

അവസാന വര്‍ഷ കോളജ് വിദ്യാര്‍ഥികള്‍ക്ക് കലാലയ ജ്യോതി, ഫെയ്‌സ് ടു ഫെയ്‌സ് പരിപാടികള്‍ മുഖേന കൗണ്‍സിലിങ് നല്‍കും. ഗാര്‍ഹിക കുടുംബ പശ്ചാത്തലങ്ങളില്‍ നിന്നുള്ള പരാതികളാണ് കമ്മിഷന് മുന്നില്‍ എത്തുന്നവയില്‍ ഏറെയും. പഞ്ചായത്ത്തലത്തില്‍ സ്ഥിരം കൗണ്‍സിലിങ് സംവിധാനം ഏര്‍പ്പെടുത്തിയാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയുമെന്നും സതീദേവി പറഞ്ഞു.

വാര്‍ഡ്‌തല ജാഗ്രത സമിതി ശക്തിപ്പെടുത്തണം. വാര്‍ഡ്‌ തലത്തിലുള്ള ജാഗ്രത സമിതികള്‍ കൃത്യമായി പ്രതിമാസം യോഗം ചേര്‍ന്ന് ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ വനിത കമ്മിഷന്‍ മുമ്പാകെ ചര്‍ച്ച ചെയ്യപ്പെടുന്നതിനുള്ള അന്തരീക്ഷമുണ്ടാകണം.

ഗ്രാമീണതലങ്ങളിലുള്ള പരാതികള്‍ ജാഗ്രത സമിതികള്‍ മുഖേന പരിഹരിക്കാനുള്ള നപടികള്‍ കൈക്കൊള്ളും. സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ വഴി മുന്‍കൈയെടുക്കണമെന്നും പി.സതീദേവി പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആക്രമണം വനിത കമ്മിഷന്‍ ഗൗരവത്തോടെ കാണും. കൗമാരക്കാര്‍ക്കിടയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. ഇതിനെതിരെ കോളജ്‌ തലങ്ങളില്‍ ബോധവല്‍കരണ പരിപാടികള്‍ സംഘടിപ്പിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കാസർകോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ സിറ്റിംഗില്‍ 32 പരാതികള്‍ പരിഗണിച്ചു. 13 പരാതികള്‍ തീര്‍പ്പാക്കി.

ALSO READ:കണ്ണൂർ വി.സി പുനർനിയമനം; ഹർജിയിൽ വാദം പൂർത്തിയായി, വിധി ഫെബ്രുവരി നാലിന്

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details