കേരളം

kerala

By ETV Bharat Kerala Team

Published : Aug 25, 2023, 11:18 AM IST

Updated : Aug 25, 2023, 1:58 PM IST

ETV Bharat / international

Yevgeny Prigozhin plane Crash ദുരൂഹത നീങ്ങുന്നില്ല; വാഗ്നര്‍ തലവന്‍ കൊല്ലപ്പെട്ടെന്ന് കരുതുന്ന വിമാനാപകടം ആസൂത്രിതം, യുഎസ് ഇന്‍റലിജന്‍സ്

US intelligence on Prigozhin death യെവ്‌ഗിനി പ്രിഗോഷിന്‍റെ മരിച്ചെന്ന വാർത്തയ്‌ക്ക് പിന്നാലെ അദ്ദേഹത്തിന് താത്‌കാലിക സ്‌മാരകവും അനുശോചനവും രേഖപ്പെടുത്തി അനുയായികൾ

US intelligence says an intentional explosion brought down Wagner chief Prigozhin s plane  Wagner chief  Yevgeny Prigozhin  Yevgeny Prigozhin plane Crash  Yevgeny Prigozhin death  Prigozhin plane Crash was Planned  US intelligence on Yevgeny Prigozhin death  Vladimir Putin  യു എസ് രഹസ്യാന്വേഷണ വിഭാഗം  വാഗ്‌നർ സേന  യെവ്‌ഗിനി പ്രിഗോഷിന്‍റെ മരണം  യെവ്‌ഗിനി പ്രിഗോഷിൻ  വിമാനപകടം ആസൂത്രിതം  വ്ലാഡിമിർ പുടിൻ
Yevgeny Prigozhin plane Crash was Planned

വാഷിങ്‌ടൺ : വാഗ്നർ സേനയുടെ തലവൻ യെവ്‌ഗിനി പ്രിഗോഷിന്‍ (Yevgeny Prigozhin) മരിച്ചെന്ന് കരുതപ്പെടുന്ന വിമാനപകടം (Plane Crash) ആസൂത്രിതമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ (US intelligence ) പ്രാഥമിക റിപ്പോർട്ട്. അപകടത്തിന് പിന്നിൽ റഷ്യൻ പ്രസിഡന്‍റ് (Russian President) വ്ളാഡിമിർ പുടിൻ (Vladimir Putin) ആണെന്ന അഭ്യൂഹങ്ങള്‍ നിലനിൽക്കെയാണ് ആസൂത്രിതമായി നടത്തിയ സ്‌ഫോടനത്തിലൂടെയാണ് വിമാനം തകർന്നതെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്. തന്‍റെ എതിരാളികളെ ഒന്നൊന്നായി നിശബ്‌ദാരാക്കാൻ ശ്രമിച്ചിട്ടുള്ള പുടിന്‍റെ ചരിത്രം കൂടി പരിശോധിക്കുമ്പോൾ യെവ്‌ഗിനി പ്രിഗോഷിനെ ലക്ഷ്യമിടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പ്രാഥമിക വിലയിരുത്തൽ വിവരിച്ച യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

23 വർഷം അധികാരത്തിലിരുന്ന വ്ളാഡിമിർ പുടിന് ജൂണിൽ നടന്ന കലാപം വെല്ലുവിളി നൽകിയിരുന്നതായി പ്രദേശിക വൃത്തങ്ങൾ പറയുന്നു. അതേസമയം, മിസൈൽ വിക്ഷേപിച്ചാണ് വിമാനം തകർത്തതെന്ന വാർത്ത തെറ്റാണെന്ന് പെന്‍റഗൺ (Pentagon) വക്താവ് ജനറൽ പാറ്റ് റൈഡറും അറിയിച്ചു. വിമാനം തകർന്നെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അപകടത്തിൽപ്പെട്ടെന്ന് കരുതുന്ന മറ്റു യാത്രക്കാർക്ക് പുടിൻ അനുശോചനം രേഖപ്പെടുത്തുകയും ഒപ്പം യെവ്‌ഗിനി പ്രിഗോഷിന്‍ ചെയ്‌തെന്ന് ആരോപിക്കുന്ന ഗുരുതരമായ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും ചെയ്‌തതാണ് രഹസ്യാന്വേഷണ സേനയെ ഇത്തരമൊരു നിഗമനത്തിലെത്തിച്ചത്.

വാഗ്നർ (Wagner) സേനയിലെ മറ്റ് പടയാളികൾ യുക്രൈൻ യുദ്ധത്തിൽ കാര്യമായ സംഭാവന ചെയ്‌തവരാണെന്നും എന്നാൽ യെവ്‌ഗിനി ജീവിതത്തിൽ നിരവധി തെറ്റുകൾ ചെയ്‌ത വ്യക്തിയാണെന്നും പുടിൻ പരാമർശിച്ചിരുന്നു. വാഗ്നർ സേനയുടെ തലവനും മറ്റ് 10 യാത്രക്കാരും സഞ്ചരിച്ച വിമാനം തലസ്ഥാനമായ മോസ്‌കോയുടെ വടക്കുഭാഗത്ത് തകർന്നുവീണതായി ഓഗസ്‌റ്റ് 23 നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. റഷ്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്ററി ബോഡിയായ 'റൊസാവിയാറ്റ്സിയ' വിമാനത്തിലുണ്ടായിരുന്നെന്ന് പറയുന്ന യാത്രക്കാരുടെ പട്ടികയിൽ പ്രിഗോഷിന്‍റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

എങ്കിലും അദ്ദേഹം യഥാർഥത്തിൽ വിമാനത്തിൽ ഉണ്ടായിരുന്നോ എന്നതിൽ ഇപ്പോഴും സ്ഥിരീകരണം ഇല്ല. പ്രസ്‌തുത അപകടത്തിന്‍റേതെന്ന് കരുതുന്ന ചില ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. അപകടസ്ഥലത്ത് നിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തതായും തെരച്ചിൽ അവസാനിപ്പിച്ചതായും എമർജൻസി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്‍റർഫ്‌ക്‌സ് റിപ്പോർട്ടും പുറത്തുവരികയുണ്ടായി.

കഴിഞ്ഞ ദിവസം സംഭവത്തെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ച യുഎസ്‌ പ്രസിഡന്‍റ് ജോ ബൈഡൻ അപകടത്തിന് പിന്നിൽ പുടിനാണെന്ന് താൻ വിശ്വസിക്കുന്നതായി പരാമർശിച്ചിരുന്നു. എന്നാൽ അത് സ്ഥിരീകരിക്കാൻ ആവശ്യമായ തെളിവുകൾ തന്‍റെ പക്കലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യെവ്‌ഗിനിയുടെ മരണവാർത്തയ്‌ക്ക് പിന്നാലെ സെന്‍റ് പീറ്റേഴ്‌സ്‌ബർഗിലെ വാഗ്നറുടെ ആസ്ഥാനത്ത് അദ്ദേഹത്തിന്‍റെ അനുയായികൾ ഒരു താത്‌കാലിക സ്‌മാരകം ഒരുക്കി മെഴുകുതിരുകൾ കത്തിച്ചും പൂക്കൾ നിരത്തിയും അനുശോചനം രേഖപ്പെടുത്തി.

വിമാനത്തിൽ യെവ്‌ഗിനി ഉണ്ടായിരുന്നെങ്കിൽ സുരക്ഷ മുൻകരുതലുകൾ ശ്രദ്ധിക്കാറുള്ള വാഗ്നർ സേനയിലെ നേതാക്കളുടെ സംയുക്ത യാത്രയുടെ ഉദ്ദേശ്യവും അവ്യക്തമാണ്.

Last Updated : Aug 25, 2023, 1:58 PM IST

ABOUT THE AUTHOR

...view details