കേരളം

kerala

'ബാൽക്കണിയിൽ ഒറ്റയ്ക്കിരുന്ന് വായിക്കാന്‍ ഇഷ്ടപ്പെട്ടത് അവസരമാക്കി'; അൽ ഖ്വയ്‌ദ തലവനെ വധിച്ചത് വിശദീകരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്

By

Published : Aug 3, 2022, 11:24 AM IST

അൽ ഖ്വയ്‌ദ തലവന്‍ അയ്മൻ അൽ സവാഹിരിയെ വധിക്കാന്‍ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സ്വീകരിച്ച തന്ത്രം ഇതാണ്

Etv BharatZawahiri read alone on balcony  a pattern-of-life intelligence CIA used to kill him: Report  How Al Qaeda Chief Zawahiri was killed  Terrorist Group Al Qaeda  Al Qaeda Chief Ayman al Zawahiri  അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ  അൽ ഖ്വയ്‌ദ തലവന്‍ അയ്മൻ അൽ സവാഹിരി  വേൾഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദ ആക്രമണം
Etv Bhar'ബാൽക്കണിയിൽ ഒറ്റയ്ക്കിരുന്ന് വായിക്കാന്‍ ഇഷ്ടപ്പെട്ടത് അവസരമാക്കി'; അൽ ഖ്വയ്‌ദ തലവനെ വധിച്ചത് വിശദീകരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത്at

വാഷിങ്ടണ്‍:അൽ ഖ്വയ്‌ദ തലവന്‍ അയ്മൻ അൽ സവാഹിരിയെ വധിക്കാന്‍ ഉപയോഗിച്ച തന്ത്രം വ്യക്തമാക്കി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ. അൽ സവാഹിരിയുടെ ദിനചര്യകള്‍ സസൂക്ഷ്മം മനസ്സിലാക്കിയായിരുന്നു ആക്രമണമെന്ന് ഇന്റലിജൻസ് അറിയിച്ചു. കാബൂളിലെ സുരക്ഷിത താമസ കേന്ദ്രത്തിലെ ബാൽക്കണിയിൽ ഒറ്റയ്ക്ക് ഇരുന്ന് വായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന സവാഹിരിക്കു നേരെ അവസരം മുതലെടുത്ത് കൃത്യമായ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ വെളിപ്പെടുത്തല്‍.

2001 സെപ്റ്റംബർ 11ലെ വേൾഡ് ട്രേഡ് സെന്‍റര്‍ തീവ്രവാദ ആക്രമണത്തിൽ നിർണായക പങ്ക് വഹിക്കുകയും തുടര്‍ന്ന്, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽ ഖ്വയ്‌ദയുടെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളുമാണ് സവാഹിരി. ഒസാമ ബിൻ ലാദനെ അമേരിക്ക കൊലപ്പെടുത്തിയതോടെ സവാഹിരി അൽ ഖ്വയ്ദയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ലോകം തിരയുന്ന ഭീകരരിൽ ഒരാളായ സവാഹിരിയെ ശനിയാഴ്ച (30.07.2022) വൈകുന്നേരം ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡനാണ് അറിയിച്ചത്.

Also Read: അൽ സവാഹിരി: മനുഷ്യരെ പച്ചയ്ക്ക് കൊന്ന ആഗോള ഭീകരന്‍റെ പതനത്തിന്‍റെ വഴി ഇങ്ങനെ, ജീവിതത്തിന്‍റെയും

സവാഹിരിയെ കൊലപ്പെടുത്തിയതിനെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയാണ്: "അഫ്ഗാനിസ്ഥാനിലെ കാബൂളിലുള്ള അൽ ഖ്വയ്ദ തലവന്‍ അയ്മാൻ അൽ സവാഹരിയെക്കുറിച്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിർണായകമായ കണ്ടെത്തൽ നടത്തി. തന്റെ സുരക്ഷിത താമസ കേന്ദ്രത്തിലെ ബാൽക്കണിയിൽ അതിരാവിലെ ഒറ്റയ്ക്കിരുന്ന് വായിക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു എന്നതായിരുന്നു അത്". തീവ്രവാദികളെ വേട്ടയാടാനും ലക്ഷ്യമിടാനും അവരുടെ ശീലങ്ങള്‍ വിശകലനം ചെയ്യാറുള്ള "പാറ്റേൺ ഓഫ് ലൈഫ് ഇന്റലിജൻസ്" സിഐഎ ഉപയോഗപ്പെടുത്തിയെന്നും, അനുബന്ധമായ നാശനഷ്‌ടങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തമായ മിസൈൽ ഷോട്ടിനുള്ള അവസരം കണ്ടെത്തിയെന്നും 'അൽ ഖ്വയ്ദ നേതാവിനെ എങ്ങനെയാണ് സിഐഎ പിന്തുടര്‍ന്നത്' എന്ന തലക്കെട്ടിലുള്ള ന്യൂയോർക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

സവാഹിരിയുടെ സുരക്ഷിത ഭവനം എവിടെയാണെന്ന് രഹസ്യാന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതോടെ ബിൻ ലാദനെ വേട്ടയാടുന്നതിനിടയിൽ എഴുതിയ പ്ലേബുക്ക് സിഐഎ പിന്തുടര്‍ന്നു. സ്ഥലത്തിന്‍റെ ഒരു മാതൃക നിർമ്മിക്കുകയും ഏജൻസി അതിനെക്കുറിച്ച് പഠിക്കാൻ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് ബാൽക്കണിയിൽ വായനയിൽ മുഴുകാറുള്ള, വീടുവിട്ട് പുറത്തുപോകാത്ത വ്യക്തിയെ സംഘം വിശകലനം ചെയ്യുന്നതും, സവാഹിരിയാണെന്ന് തിരിച്ചറിയുന്നത് എന്നും റിപ്പോര്‍ട്ടിലുണ്ട്.

Also Read: അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ യുഎസ് വധിച്ചു: നീതി നടപ്പായെന്ന് ജോ ബൈഡൻ

ഇതേത്തുടര്‍ന്ന് ജൂലൈ ഒന്നിന് സിഐഎ ഡയറക്ടർ വില്യം ബേൺസും മറ്റ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പ്രസിഡന്‍റ് ജോ ബൈഡനെ വിവരമറിയിക്കുകയും മാതൃക കാണിക്കുകയും ചെയ്തു. അക്രമണത്തില്‍ അനുബന്ധമായി ഉണ്ടായേക്കാവുന്ന നാശനഷ്‌ടങ്ങളെക്കുറിച്ച് ബൈഡന്‍ അന്വേഷിച്ചു. തുടര്‍ന്ന് ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന നീണ്ട ചർച്ചകൾക്കും, സാധ്യതാ പരിശോധനക്കുമൊടുവിലാണ് ഹഖാനി ശൃംഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സഹായിയുടെ ഉടമസ്ഥതയിലുള്ള സേഫ് ഹൗസിലുള്ള സവാഹിരിയെ, ഒറ്റ വ്യക്തിയെ കൊല്ലാൻ രൂപകൽപ്പന ചെയ്ത ഹെൽഫയർ മിസൈൽ ഹെൽഫയർ മിസൈൽ ഉപയോഗിച്ച് രഹസ്യാന്വേഷണ ഏജൻസികള്‍ വധിച്ചതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

2020ലും അയ്മൻ അൽ സവാഹിരി മരിച്ചെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ബിന്‍ലാദന്‍റെ സ്വകാര്യ ഡോക്ടറായി മുമ്പ് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പിന്നീട് പ്രത്യക്ഷപ്പെടുകയായിരുന്നു.

ABOUT THE AUTHOR

...view details