കേരളം

kerala

ETV Bharat / international

റഷ്യൻ യുദ്ധവിമാനം ജനവാസമേഖലയിൽ തകർന്നുവീണു; നാല് മരണം

എസ് യു-34 എന്ന യുദ്ധവിമാനം തകർന്നത് എഞ്ചിൻ തകരാറിനെ തുടർന്ന്. അസോവ് കടലിലെ യെസ്‌ക് തുറമുഖത്തെ ജനവാസ മേഖലയിലേക്കാണ് വിമാനം തകർന്ന് വീണത്. ഇന്ധനം പൊട്ടിത്തെറിച്ചത് വൻ തീപിടിത്തത്തിന് ഇടയാക്കി.

By

Published : Oct 18, 2022, 11:41 AM IST

റഷ്യൻ യുദ്ധവിമാനം  റഷ്യൻ യുദ്ധവിമാനം തകർന്നുവീണു  റഷ്യൻ യുദ്ധവിമാനം ജനവാസമേഖലയിൽ തകർന്നുവീണു  എസ് യു 34 യുദ്ധവിമാനം തകർന്നു  വിമാനം തകർന്ന് വീണു  യുദ്ധവിമാനം തകർന്ന് തീപിടിത്തം  റഷ്യൻ യുദ്ധവിമാനം തകർന്നുവീണ് നാല് മരണം  അസോവ് കടലിലെ യെസ്‌ക് തുറമുഖത്ത് വിമാനം തകർന്നുവീണു  റഷ്യൻ പ്രതിരോധ മന്ത്രാലയം  ഇന്ധനം പൊട്ടിത്തെറിച്ച് തീപിടിത്തം  റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ  റഷ്യൻ വ്യോമസേന  സൂപ്പർസോണിക് ഇരട്ട എഞ്ചിൻ ബോംബർ  russian warplane crashes into sea of azov city  russian warplane crashes  azov city  Russian city on the Sea of Azov  Russian President Vladimir Putin  അസോവ്  യെസ്‌ക് തുറമുഖത്തെ ജനവാസ മേഖല
റഷ്യൻ യുദ്ധവിമാനം ജനവാസമേഖലയിൽ തകർന്നുവീണു; 4 മരണം

മോസ്‌കോ: റഷ്യൻ യുദ്ധവിമാനം തകർന്നുവീണ് നാല് മരണം. തിങ്കളാഴ്‌ച (ഒക്‌ടോബർ 17) എഞ്ചിൻ തകരാറിനെ തുടർന്ന് റഷ്യൻ യുദ്ധവിമാനം അസോവ് കടലിലെ യെസ്‌ക് തുറമുഖത്തെ ജനവാസ മേഖലയിലേക്ക് തകർന്ന് വീഴുകയായിരുന്നു. മൂന്ന് പേർ സംഭവസമയത്ത് രക്ഷപ്പെടുന്നതിനായി ഒൻപത് നില കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടിയതാണ് മരണത്തിനിടയാക്കിയത്.

19 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവരിൽ നാല് പേരുടെ നില ഗുരുതരമാണെന്ന് പ്രാദേശിക എമർജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. പരിശീലന ദൗത്യത്തിനായി പറന്നുയർന്ന എസ് യു-34 എന്ന വിമാനത്തിന് ടേക്ക് ഓഫിനിടെ ഒരു എഞ്ചിന് തീപിടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതമായി പുറത്ത് കടന്നു.

ഇന്ധനം പൊട്ടിത്തെറിച്ചതാണ് വൻ തീപിടിത്തത്തിന് കാരണമായത്. ഒൻപത് നിലകളുള്ള കെട്ടിടത്തിന്‍റെ നിരവധി നിലകളിൽ തീപടർന്നു. 17 അപ്പാർട്ട്മെന്‍റുകളെ തീപിടിത്തം ബാധിച്ചെന്നും 100ഓളം താമസക്കാരെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചുവെന്നും പ്രാദേശിക അധികാരികൾ അറിയിച്ചു. രക്ഷാപ്രവർത്തനത്തിന് എല്ലാവിധ സഹായങ്ങളും എത്തിക്കാൻ റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ ഉത്തരവിട്ടു. തീ നിയന്ത്രണ വിധേയമാക്കാൻ അത്യാഹിത വിഭാഗങ്ങൾക്ക് സാധിച്ചുവെന്ന് റീജിയണൽ ഗവർണർ വെനിയമിൻ കോൺട്രാത്വേവ് അറിയിച്ചു

റഷ്യൻ വ്യോമസേനയുടെ പ്രധാന സ്‌ട്രൈക്ക് ഘടകമായ അത്യാധുനിക സെൻസറുകളും ആയുധങ്ങളും സജ്ജീകരിച്ചിരിക്കുന്ന സൂപ്പർസോണിക് ഇരട്ട എഞ്ചിൻ ബോംബറാണ് എസ് യു-34. സിറിയയിലെ യുദ്ധസമയത്തും യുക്രൈയിനിലെ യുദ്ധസമയത്തും ഈ വിമാനം വ്യാപകമായി ഉപയോഗിച്ചു.

Also read: കീവില്‍ വീണ്ടും റഷ്യയുടെ ആക്രമണം; ലക്ഷ്യം വച്ചത് ഊര്‍ജനിലയങ്ങള്‍

ABOUT THE AUTHOR

...view details