കേരളം

kerala

റഷ്യൻ കൂട്ടക്കുരിതിയുടെ കൂടുതല്‍ തെളിവുകള്‍: മരിയുപോളില്‍ 1000 പേരെ ഉള്‍ക്കൊള്ളുന്ന കുഴിമാടം

By

Published : Apr 23, 2022, 8:36 AM IST

സാധാരണക്കാരെ റഷ്യൻ സൈന്യം ഈ കുഴിമാടങ്ങളിൽ കൊന്നു തള്ളിയതായി യുക്രൈൻ

Mariupol officials: Second mass grave found  Mass graves were found near the Russian port city of Mariupol  കൂട്ടകുഴിമാടങ്ങള്‍  കീവ്  മരിയുപോള്‍  മാക്‌സര്‍ ടെക്നോളജീസ്
മരിയുപോളില്‍ കൂട്ടകുഴിമാടങ്ങള്‍ കണ്ടെത്തി

കീവ്:റഷ്യൻ നിയന്ത്രണത്തിലുള്ള തുറമുഖ പട്ടണമായ മരിയുപോളിനു സമീപം കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായി യുക്രൈൻ അധികൃതർ. മരിയുപോൾ കീഴടക്കിയതായി റഷ്യൻ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിൻ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് കുഴിമാടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നത്. 1000 പേരെ വരെ ഉള്‍ക്കൊള്ളാൻ ശേഷിയുള്ളതാണ് കുഴിമാടങ്ങള്‍.

45 മീറ്റര്‍ വീതിയും 25 മീറ്റര്‍ ഉയരവുമുള്ള കുഴിമാടങ്ങളാണ് കണ്ടെത്തിയത്. സാധാരണക്കാരെ റഷ്യൻ സൈന്യം ഈ കുഴിമാടങ്ങളിൽ കൊന്നു തള്ളിയതായി യുക്രൈൻ ആരോപിച്ചു. ബുച്ചയിൽ കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളേക്കാൾ 20 മടങ്ങ് വലുതാണ് മരിയുപോളിന് സമീപത്തേതെന്ന് മരിയുപോൾ സിറ്റി കൗൺസിലിന്‍റെ ടെലിഗ്രാം പോസ്റ്റിൽ പറയുന്നു.

ഉപഗ്രഹ ചിത്രങ്ങള്‍ പകര്‍ത്തുന്ന മാക്‌സര്‍ ടെക്നോളജീസാണ് 200ല്‍ അധികം വരുന്ന കുഴിമാടങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. നിലവിലെ ശ്‌മശാനങ്ങളില്‍ നിന്ന് അകലങ്ങളിലേക്ക് നീളുന്ന വലിയ ശ്‌മശാനങ്ങളുടെ നിരയാണ് ഇവയെല്ലാം. റഷ്യ തങ്ങളുടെ സൈനിക കുറ്റകൃത്യങ്ങള്‍ മറച്ച് വെക്കുകാണെന്ന് മരിയുപോള്‍ മേയര്‍ ആരോപിച്ചു.

also read: റഷ്യന്‍ യുദ്ധകപ്പല്‍ തകര്‍ന്നു; സ്ഫോടനമുണ്ടായതാണെന്ന് റഷ്യ; തകര്‍ത്തതാണെന്ന് യുക്രൈന്‍

ABOUT THE AUTHOR

...view details