ലണ്ടൻ: ബ്രിട്ടീഷ് ലാബുകളിലെ പ്രവർത്തന പ്രശ്‌നങ്ങൾ മൂലം 50,000 സാമ്പിളുകൾ കൊവിഡ് വൈറസ് പരിശോധനകൾ നടത്താനായി യുഎസിലേക്ക് അയച്ചു. സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങളിലാണ് സാമ്പിളുകൾ യുഎസിലേക്ക് അയച്ചത്. ഫലങ്ങൾ യുകെയിൽ സാധൂകരിക്കുകയും എത്രയും വേഗം രോഗികളെ തിരിച്ചറിയാൻ സാധിക്കുകയും ചെയ്യും.
യുകെ 50,000 സാമ്പിളുകൾ കൊവിഡ് വൈറസ് പരിശോധനകൾ നടത്താനായി യുഎസിലേക്ക് അയച്ചു - ബ്രിട്ടീഷ് ലാബുകളിലെ പ്രവർത്തന പ്രശ്‌നങ്ങൾ
സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിൽ നിന്നുള്ള ചാർട്ടേഡ് വിമാനങ്ങളിലാണ് സാമ്പിളുകൾ യുഎസിലേക്ക് അയച്ചത്

ബ്രിട്ടനിൽ വൈറസ് പരിശോധന ശൃംഖല വികസിപ്പിക്കുന്നതിന് പുതിയ ലാബ് ശൃംഖല സ്ഥാപിക്കും. തുടർച്ചയായി ഏഴാം ദിവസവും 1,00,000 ദൈനംദിന പരിശോധനകളുടെ ഫലം കണ്ടെത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിവരെ 96,878 സാമ്പിളുകൾ പരിശോധന നടത്തി. ഈ മാസം അവസാനത്തോടെ 2,00,000 ടെസ്റ്റുകൾ നടത്തണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ലണ്ടനിൽ ഇതുവരെ 2,16,525 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 31,662 മരണങ്ങളും റിപ്പോർട്ട് ചെയ്തു.