കേരളം

kerala

ETV Bharat / international

ഒമിക്രോണിനെ തീവ്രത കുറഞ്ഞ വകഭേദമായി കണക്കാക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന - ലോകത്തെ ഒമിക്രോണ്‍ കേസുകള്‍

വ്യാപന ശേഷി കൂടുതലുള്ള ഒമിക്രോണ്‍ ബാധിച്ച് ലോകത്ത്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണെന്ന്‌ ലോകാരോഗ്യ സംഘടന പറഞ്ഞു.

Global cases  Omicron WHO  Omicron mild  Covid wave  Global covid data  WHO latest statement  ലോകത്തെ ഒമിക്രോണ്‍ കേസുകള്‍  ഒമിക്രോണില്‍ ലോകാരോഗ്യ സംഘടനയുടെ അഭിപ്രായം
ഒമിക്രോണിനെ തീവ്രത കുറഞ്ഞ വകഭേദമായി കണക്കാക്കരുതെന്ന്‌ ലോകാരോഗ്യ സംഘടന

By

Published : Jan 7, 2022, 10:40 AM IST

ഒമിക്രോണ്‍ വകഭേദത്തെ തീവ്രത കുറഞ്ഞ വകഭേദങ്ങളുടെ ഗണത്തില്‍ പെടുത്തരുതെന്ന്‌ ലോകാരോഗ്യ സംഘടന ഡയറക്‌ടര്‍ ജനറല്‍ ടെഡ്രോസ്‌ അദാനം ഗെബ്രിയോസ്‌. ഒമിക്രോണ്‍ വകഭേദം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക്‌ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. ലോകത്ത്‌ പുതുതായി സ്ഥിരീകരിക്കുന്ന ഭൂരിഭാഗം കൊവിഡ്‌ കേസുകള്‍ക്കും കാരണം ഒമിക്രോണ്‍ ആണെന്നും അദ്ദേഹം പറഞ്ഞു.

ഡെല്‍റ്റ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷി കൂടുതലുള്ള വകഭേദമാണ്‌ ഒമിക്രോണ്‍ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്. "ഡെല്‍റ്റ വകഭേദങ്ങളുടെയത്ര രോഗ തീവ്രത ഒമിക്രോണ്‍ വകഭേങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതിനാല്‍ ഒമിക്രോണിനെ തീവ്രത കുറഞ്ഞ ഗണത്തില്‍ പെടുത്താന്‍ പാടില്ല. ഒമിക്രോണ്‍ വകഭേദം കാരണവും ആളുകള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും മരണപ്പെടുകയും ചെയ്യുന്നുണ്ട്‌", ടെഡ്രോസ്‌ അദാനം പറഞ്ഞു.

കൊവിഡ്‌ കേസുകളുടെ എണ്ണം പല രാജ്യങ്ങളിലും ആരോഗ്യസംവിധാനങ്ങള്‍ക്ക്‌ താങ്ങാവുന്നതിലും കൂടുതലാവുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. ലോകാരോഗ്യ സംഘടനയുടെ കണക്ക്‌ പ്രകാരം 95 ലക്ഷം കൊവിഡ്‌ കേസുകളാണ്‌ കഴിഞ്ഞ ആഴ്‌ച ലോകത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. തൊട്ടുമുന്നത്തെ ആഴ്‌ചയേക്കാള്‍ 71 ശതമാനത്തിന്‍റെ വര്‍ധനവാണിത്‌.

ALSO READ:'ഒമിഷുവര്‍': ഒമിക്രോണ്‍ ടെസ്റ്റ് കിറ്റിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

ABOUT THE AUTHOR

...view details