ധാക്ക : ബംഗ്ലാദേശിലെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങള്‍ക്ക് പ്രേരണയായ തങ്ങളുടെ ചെയ്‌തികള്‍ സമ്മതിച്ച് അറസ്റ്റിലായ പ്രതികൾ. വിചാരണയ്ക്ക് മുമ്പുള്ള ഹിയറിംഗിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചതെന്ന് കോടതി അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്തെ ദുർഗ പൂജ ആഘോഷങ്ങൾക്കിടെ ഒക്‌ടോബർ 17ന് പിർഗഞ്ച് ഉപജില്ലയിലെ രംഗ്‌പൂരിൽ ഉണ്ടായ ആക്രമണങ്ങൾക്ക് കാരണം തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റാണെന്ന് സംഭവത്തിലെ പ്രധാന പ്രതി ഷൈകത്ത് മണ്ഡൽ ഞായറാഴ്‌ച മജിസ്‌ട്രേറ്റിന് മുൻപാകെ സമ്മതിച്ചു.
മണ്ഡലിന്‍റെ കൂട്ടാളിയും മതപണ്ഡിതനുമായ റബീഉൾ ഇസ്ലാമിനെതിരെ തീവയ്പ്പും കൊള്ളയുമാണ് ആരോപിച്ചിരിക്കുന്നത്. രംഗ്‌പൂരിലെ സീനിയർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഡെൽവാർ ഹുസൈന് മുൻപാകെയാണ് ഇരുവരും ആക്രമണത്തിൽ തങ്ങൾക്കുള്ള പങ്ക് സമ്മതിച്ചത്.
വെള്ളിയാഴ്‌ച പൊലീസ് നടത്തിയ റെയ്‌ഡിൽ ഗാസിപൂരിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. ഇരുവർക്കുമെതിരെ ഡിജിറ്റൽ സുരക്ഷ നിയമപ്രകാരം കേസെടുത്തു. രംഗ്‌പൂരിലെ കാർമൈക്കൽ കോളജിലെ തത്ത്വചിന്ത വിഭാഗം വിദ്യാർഥിയായ മണ്ഡലിനെ അവാമി ലീഗിന്‍റെ വിദ്യാർഥി വിഭാഗമായ ഛത്ര ലീഗിൽ നിന്ന് പുറത്താക്കിയിട്ടുണ്ട്.
Also Read: 'കശ്‌മീരില്‍ തീവ്രവാദം വർധിച്ചു, ജനങ്ങൾ ഭയാശങ്കയില്‍: ഗുലാം നബി ആസാദ്