കേരളം

kerala

ETV Bharat / international

ഇന്ത്യയുമായുള്ള ബന്ധം ഒഴിവാക്കില്ല: ഹമീദ് കർസായി - ഹമീദ് കർസായി അഫ്ഗാനിസ്ഥാൻ

പാകിസ്ഥാന് ഒരു കാലത്തും ബലപ്രയോഗത്തിലൂടെ അഫ്‌ഗാനിൽ ആധിപത്യം നേടാൻ ആവില്ലെന്നും ഇന്ത്യയുമായുള്ള ബന്ധം അഫ്‌ഗാൻ ഒഴിവാക്കില്ലെന്നും മുൻ പ്രസിഡന്‍റ് വ്യക്തമാക്കി.

Afghan president  former Afghan president  Hameed Karzai Afghanistan  India-Afghan relationship  ഹമീദ് കർസായി  മുൻ പ്രസിഡന്‍റ് ഹമീദ് കർസായി  ഹമീദ് കർസായി അഫ്ഗാനിസ്ഥാൻ  ഇന്ത്യ-അഫ്ഗാൻ ബന്ധം
മുൻ അഫ്‌ഗാൻ പ്രസിഡന്‍റ് ഹമീദ് കർസായി

By

Published : May 24, 2021, 7:15 AM IST

കാബൂൾ: അഫ്‌ഗാനിസ്ഥാൻ ഇന്ത്യയുമായുള്ള ബന്ധം ഒഴിവാക്കണമെന്നും താലിബാനെ ഉപയോഗിച്ച് അഫ്‌ഗാനിൽ സ്വാധീനം ചെലുത്താൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നതായും മുൻ പ്രസിഡന്‍റ് ഹമീദ് കർസായി. അഫ്‌ഗാനിസ്ഥാനിൽ നിന്നുള്ള യുഎസ് പിന്മാറ്റത്തിനിടയിൽ ഒരു ജർമൻ പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മുൻ പ്രസിഡന്‍റ് കാര്യം വ്യക്തമാക്കിയത്. എന്നാൽ ഇന്ത്യയുമായുള്ള ബന്ധം കൈവിടാൻ അഫ്‌ഗാനിസ്ഥാൻ ഒരിക്കലും തയ്യാറാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ രാജ്യത്തേക്കാൾ മികച്ച പരിശീലനം ലഭിക്കുമെങ്കിൽ രാജ്യത്തെ പൊലീസിനെയോ സൈന്യത്തെയോ കുട്ടികളെയോ പരിശീലനത്തിനായി ഇന്ത്യയിലേക്ക് അയയ്ക്കണമെങ്കിൽ അതും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

Also Read:മാരത്തോണിനിടെ കനത്ത മഴയും മഞ്ഞുവീഴ്‌ചയും ; 21 താരങ്ങള്‍ മരിച്ചു

ഒരു കാലത്തും ബലപ്രയോഗത്തിലൂടെ പാകിസ്ഥാന് അഫ്‌ഗാനിൽ അധിപത്യം പുലർത്താൻ സാധിക്കില്ലെന്ന് അവർ ഓർക്കുന്നത് നന്നായിരിക്കുമെന്നും കർസായി പറഞ്ഞു. എല്ലാ വിഭവങ്ങളുടെയും സഹായം ഉണ്ടായിട്ടും ബലപ്രയോഗത്തിലൂടെ അധിപത്യം നേടാൻ ബ്രിട്ടീഷുകാർക്കോ സോവിയറ്റുകൾക്കോ അമേരിക്കക്കാർക്കോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:പാക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഇവിഎം ട്വീറ്റ്; വിശദീകരണം തേടി സർക്കാർ

കഴിഞ്ഞ ഏതാനും ആഴ്‌ച്ചകളായി അഫ്‌ഗാനിസ്ഥാനിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ബാഗ്ലാൻ, ഹെൽമണ്ട്, കുണ്ടുസ്, കാണ്ടഹാർ, ലാഗ്മാൻ എന്നിവയുൾപ്പെടെ അഞ്ച് പ്രവിശ്യകളിൽ കനത്ത ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് റിപ്പോർട്ട്.

ABOUT THE AUTHOR

...view details