കൊളംബോ: മഹാര ജയിലിൽ തടവുകാരും പൊലീസും തമ്മിൽ സംഘർഷം. ജയിൽ ചാടാൻ ശ്രമിച്ച ഏഴ് തടവുകാരെ പൊലീസ് പിടികൂടിയതിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. സംഭവത്തിൽ പൊലീസിന്‍റെ വെടിയേറ്റ് ഒരു തടവുകാരൻ മരിച്ചു. സംഘർഷത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു.
ശ്രീലങ്കൻ ജയിലിൽ തടവുകാരും പൊലീസും തമ്മിൽ സംഘർഷം; ഒരു തടവുകാരൻ മരിച്ചു - മഹാര ജയിൽ
ജയിൽ ചാടാൻ ശ്രമിച്ച ഏഴ് തടവുകാരെ പൊലീസ് പിടികൂടിയതിനെ തുടന്നാണ് സംഘർഷം. രണ്ട് പൊലീസുകാർക്കും പരിക്കേറ്റു
![ശ്രീലങ്കൻ ജയിലിൽ തടവുകാരും പൊലീസും തമ്മിൽ സംഘർഷം; ഒരു തടവുകാരൻ മരിച്ചു Conflict between prisoners and police Sri Lanka Conflict prisoner died തടവുകാരും പൊലീസുകാരും തമ്മിൽ സംഘർഷം മഹാര ജയിൽ ജയിൽ സംഘർഷം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7041530-610-7041530-1588492414633.jpg)
ശ്രീലങ്കൻ ജയിലിൽ തടവുകാരും പൊലീസും തമ്മിൽ സംഘർഷം; ഒരു തടവുകാരൻ മരിച്ചു
10,000 തടവുകാർക്ക് സൗകര്യമുള്ള ജയിലിൽ നിലവിൽ 26,000 തടവുകാരുണ്ട്. കൊവിഡ് വ്യാപനത്തെ തുടർന്ന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ അധികൃതരും തടവുകാരും തമ്മിൽ പ്രശ്‌നം ആരംഭിച്ചു. ഇതിനെ തുടർന്ന് മാർച്ചിൽ നടന്ന സംഘർഷത്തിൽ രണ്ട് തടവുകാർ കൊല്ലപ്പെടുകയും, ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കഴിഞ്ഞ മാസം മൂവായിരത്തോളം തടവുകാരെ സർക്കാർ താൽക്കാലിക ജാമ്യത്തിൽ വിട്ടയച്ചു.