ബെയ്ജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു. ഒരാളെ രക്ഷിച്ചതായും കാർബൺ മോണോക്സൈഡെന്ന വിഷവാതകം അമിതമായി ശ്വസിച്ചതാണ് മരണകാരണമെന്നും രക്ഷാപ്രവർത്തകർ അറിയിച്ചു.
ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു
രണ്ട് മാസത്തോളമായി ഖനി താൽക്കാലികമായി അടച്ചിട്ടിരിക്കുകയായിരുന്നു.
ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 23 പേർ മരിച്ചു, ഒരാളെ രക്ഷപ്പെടുത്തി
വെള്ളിയാഴ്‌ച വൈകുന്നേരം 5 മണിയോടെ യോങ്‌ചുവാൻ ജില്ലയിലെ ഡയോഷുയിഡോംഗ് കൊളിയറിയിലാണ് അപകടം നടന്നത്. ഖനിയിലെ ഉപകരണങ്ങൾ പൊളിച്ചു മാറ്റുന്നതിനിടെയാണ് 24 തൊഴിലാളികൾ അപകടത്തിൽ പെട്ടത്.
രണ്ട് മാസത്തോളമായി ഖനി പൂട്ടിക്കിടക്കുകയായിരുന്നെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.