ന്യൂഡൽഹി:ബ്രസീലിൽ നടക്കുന്ന പതിനൊന്നാമത് ബ്രിക്‌സ്(ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങും ഇന്ന് രാത്രി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യ ആർസിഇപി കരാറിൽ നിന്നും ഇന്ത്യ പിൻവാങ്ങിയശേഷമുള്ള ഇരുനേതാക്കന്മാരുടെയും ആദ്യത്തെ കൂടിക്കാഴ്‌ചയാണ് ഇന്ന് നടക്കാൻ പോകുന്നത്. ഒരു മാസം മുമ്പ് മാമല്ലപുരത്ത് നടന്ന അനൗപചാരിക ഉച്ചകോടിക്ക് രണ്ട് നേതാക്കളും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ചൈനീസ് ഉത്പന്നങ്ങളുടെ മാലിന്യക്കൂമ്പാരമായി ഇന്ത്യ മാറുമെന്ന് വാദിച്ചാണ് ഇന്ത്യയുടെ ആഭ്യന്തരവ്യവസായം ആർസിഇപിയെ ശക്‌തമായി എതിർത്തത്. ചൈനക്ക് അനുകൂലമായി ഇന്ത്യക്ക് 50 ബില്യൺ ഡോളർ വ്യാപാരക്കമ്മിയുണ്ട്.
വ്യാപാരം, നിക്ഷേപം, വ്യാപാരക്കമ്മി കുറക്കുന്നതിനുള്ള മാർഗങ്ങൾ എന്നീ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമന്‍റെയും ചൈനയുടെ വൈസ് പ്രീമിയർ ഹു ചുന്‍ഹുവയുടെയും നേതൃത്വത്തിലുള്ള യോഗം ഉടൻ ചേരുമെന്ന് പ്രതീക്ഷിക്കുന്നു.
തമിഴ്‌നാട്ടിൽ നടന്ന അനൗപചാരിക ഉച്ചകോടിയിൽ കശ്‌മീർ വിഷയം ചർച്ചയായിരുന്നില്ല. ആർട്ടിക്കിൾ 370 റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്‌തതിന് ശേഷം നവംബർ 14ന് രണ്ടാമത്തെ യുഎസ് കോൺഗ്രസ് വിചാരണ നടക്കും. ചരിത്രപരമായും ദേശീയപരമായും ജമ്മു കശ്‌മീരിലെ സാഹചര്യങ്ങൾ മനസിലാക്കുന്നതിനായി ടോം ലാന്‍റോസ് മനുഷ്യാവകാശ കമ്മീഷൻ അന്ന് തന്നെ വാദവും കേൾക്കും.
മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്‌മീരിലെ പ്രത്യേക പദവി നീക്കം ചെയ്‌തുകൊണ്ടുള്ള സർക്കാരിന്‍റെ തീരുമാനം മനുഷ്യാവകാശ ലംഘനം, അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള അടിച്ചമർത്തൽ, നൂറുകണക്കിന് രാഷ്‌ട്രീയനേതാക്കൾ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, മറ്റ് പ്രമുഖർ എന്നിവരെ അനിയന്ത്രിതമായി തടവിൽ വെക്കൽ തുടങ്ങിയ കാരണങ്ങളാൽ നിരന്തരമായ റിപോർട്ടുകളിലൂടെ ലോകമാകമാനം ശ്രദ്ധയാകർഷിച്ചു. പ്രത്യേക സുരക്ഷയ്ക്കുള്ള സൈനികവർക്കരണം, ഇന്‍റർനെറ്റിനും ഫോണുകൾക്കും ഏർപെടുത്തിയ തുടർച്ചയായ നിയന്ത്രണം എന്നിവയും രാജ്യത്താകമാനം ആശങ്കയുണർത്തി. തീവ്രവാദികൾ കാശ്‌മീരിന് പുറത്ത് നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യം വെക്കുകയും പ്രതിക്ഷേധം നിർത്തലാക്കാൻ വ്യവസായികളെ ഭീഷണിപെടുത്തുകയും ചെയ്‌തു.