കേരളം

kerala

By

Published : Aug 15, 2020, 2:00 PM IST

ETV Bharat / international

ബിഡന്‍-ഹാരിസ് കൂട്ടുകെട്ട് വിജയിച്ചാല്‍ പാരിസ് കാലാവസ്ഥാ കരാറിലേക്കുള്ള മടക്കമാകുമോ?

പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പിന്മാറിയിരിന്നു. അതേസമയം, പാരിസ്ഥിതിക നീതിയുടെയും, കാലാവസ്ഥയുടെയും വക്താക്കളായ ബൈഡെനും കമല ഹാരിസും കാലാവസ്ഥാ ഉടമ്പടിയിൽ അമേരികയെ വീണ്ടും തിരിച്ച് എത്തിച്ചേക്കാം

Biden-Harris victory may lead US back to Paris climate pact: Experts  ബൈഡൻ-ഹാരിസ് വിജയം  പാരിസ് കാലാവസ്ഥാ കരാർ  Paris climate pact
ബൈഡൻ-ഹാരിസ്

ന്യൂഡൽഹി: ഈ വർഷത്തെ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ-കമല ഹാരിസ് കൂട്ടുകെടു വിജയിച്ചാൽ, 2015ലെ പാരിസ് കാലാവസ്ഥാ കരാറിൽ വാഷിംഗ്ടൺ വീണ്ടും പ്രവേശിക്കുന്നത് ലോകം കണ്ടേക്കാം. പാരിസ് കാലാവസ്ഥാ കരാറിൽ നിന്ന് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പിന്മാറിയിരിന്നു. അതേസമയം, പാരിസ്ഥിതിക നീതിയുടെയും, കാലാവസ്ഥയുടെയും വക്താക്കളായ ബൈഡെനും കമല ഹാരിസും കാലാവസ്ഥാ ഉടമ്പടിയിൽ അമേരികയെ വീണ്ടും തിരിച്ച് എത്തിച്ചേക്കാം. ഡെമോക്രാറ്റിക് പ്രസിഡന്‍റ് നോമിനി ജോ ബൈഡൻ തന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്തിയായി തെരഞ്ഞെടുത്ത കാലിഫോർണിയയിൽ നിന്നുള്ള യുഎസ് സെനറ്ററായ കമല ഹാരിസ് ന്യൂയോർക്ക് പ്രതിനിധിയായ അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസിനൊപ്പം, ക്ലൈമറ്റ് ഇക്വിറ്റി ആക്റ്റ് (സിഇഎ) ഈ മാസം ആദ്യം അവതരിപ്പിച്ചിരിന്നു.

“കാലാവസ്ഥ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച നയങ്ങള്‍, നിയന്ത്രണം, ഭരണം എന്നിവ പരിഗണിക്കുമ്പോഴെല്ലാം ആ പ്രക്രിയയുടെ ഹൃദയഭാഗത്ത് മുൻ‌നിര സമൂഹങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് യുഎസ് സർക്കാരിന്‍റെ ഉത്തരവാദിത്തം ആയിരിക്കണം. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, മാത്രമല്ല ഗതാഗതം, പാർപ്പിടം, അടിസ്ഥാന സൗകര്യങ്ങൾ, ജോലികൾ, തൊഴിൽ ശക്തി വികസനം എന്നിവയും അതില്‍ ഉള്‍പ്പെടും,” സിഇഎ കരട് പ്രസ്താവന വെളിപ്പെടുത്തുന്നു.

2015 ലെ പാരീസ് കാലാവസ്ഥാ കരാറിൽ നിന്ന് പിന്മാറാനും കരാറിൽ വീണ്ടും പ്രവേശിക്കാനുള്ള ചർച്ചകൾ ആരംഭിക്കാനുമുള്ള 2017ലെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ തീരുമാനത്തിന് ഇത് നേർവിരുദ്ധമാണ് ഇത്. "യുഎസ് അതിന്‍റെ ബിസിനസുകൾക്കും, തൊഴിലാളികൾക്കും ജനങ്ങൾക്കും ന്യായമായ നിബന്ധനകൾ" അംഗീകരിച്ചാല്‍ മാത്രമേ ട്രംപ് സര്‍ക്കാർ കരാറില്‍ പ്രവേശിക്കാന്‍ തീരുമാനിച്ചിരിന്നുള്ളൂ. കരാറിൽ നിന്ന് പിന്മാറുന്നതിനിടെ, പാരീസ് കരാർ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും തന്‍റെ രാജ്യത്ത് “സ്ഥിരമായ ഒരു പോരായ്മ” സൃഷ്ടിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരിന്നു. പിൻവാങ്ങല്‍ “അമേരിക്ക ആദ്യം” എന്ന ഔദ്യോഗിക നയത്തിന് അനുസൃതമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാരിസ് ഉടമ്പടി അനുസരിച്ചു 2020 മുതൽ, വികസിത രാജ്യങ്ങളിൽ നിന്ന് പ്രതിവർഷം കുറഞ്ഞത് 100 ബില്യൺ ഡോളർ വികസ്വര രാജ്യങ്ങള്‍ക്ക് അവരുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ നിറവേറ്റാന്‍ സഹായിക്കുന്നതിനായി ഉറപ്പുവരുത്തണം. കരാർ പ്രകാരം ആഗോള താപനില വർദ്ധന രണ്ട് ഡിഗ്രി സെൽഷ്യസിനു താഴെയായി നിലനിർത്താന്‍ രാജ്യങ്ങൾ ശ്രമിക്കണം.

കരാർ പ്രകാരം, ഇന്ത്യക്ക് മൂന്ന് പ്രധാന പ്രതിബദ്ധതകളാണ് ഉള്ളത്: 2030 ഓടെ രാജ്യത്തിന്‍റെ 40 ശതമാനം വൈദ്യുതിയും ഫോസിൽ ഇതര സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുമെന്ന് ഉറപ്പാക്കൽ, 2030 ഓടെ ഹരിതഗൃഹ വാതക തീവ്രത ജിഡിപിയുടെ 2005 ലെതിനേക്കാൾ 33-35 ശതമാനം കുറയ്ക്കുക, 2030 ഓടെ വനത്തിലൂടെയും വൃക്ഷത്തൈകളിലൂടെയും 2.5 മുതൽ മൂന്ന് ബില്ല്യൺ ടൺ കാർബൺ ഡൈ ഓക്സൈഡ് തുല്യമായ ഒരു ‘കാർബൺ സിങ്ക്’ സൃഷ്ടിക്കുക, എന്നിവയാണ് മൂന്ന് പ്രതിബദ്ധതകൾ.

2015 ലെ കാലാവസ്ഥ കോണ്‍ഫെറെന്‍സില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്നത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്കോയിസ് ഹോളണ്ടും ചേർന്ന് സൗരോർജ്ജ വിഭവ സമൃദ്ധമായ രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്റർനാഷണൽ സോളാർ അലയൻസ് (ഐ.എസ്.എ) പൊതുവായ സമീപനത്തിലൂടെ തിരിച്ചറിഞ്ഞ വിടവുകൾ കൈകാര്യം ചെയ്യുന്നതിന് ആരംഭിച്ചു ഐ‌എസ്‌എയുടെ ആസ്ഥാനം ഇന്ത്യയിലെ ഗുരുഗ്രാമിലാണ് സ്ഥിതിചെയ്യുന്നത്. 2016-17 മുതൽ 2020-21 വരെ അഞ്ച് വർഷത്തിനിടെ ഒരു കോർപ്പസ് സൃഷ്ടിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ആവർത്തിച്ചുള്ള ചെലവുകൾക്കുമായി സഖ്യത്തിന് 125 കോടി രൂപയുടെ പിന്തുണ നൽകാൻ ന്യൂഡൽഹി പ്രതിജ്ഞാബദ്ധമാണ്. സൗരോർജ്ജ ഉൽ‌പാദനം വർദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ കോവിഡ്-19 പാൻഡെമിക് ബാധിച്ചുവെങ്കിലും, അതിന്‍റെ സ്ഥാപിത ശേഷി ജൂൺ 30,2020 വരെ 35 ജിഗാവാട്ടിൽ എത്തിയിട്ടുണ്ട്. ഇപ്പോൾ, കമല ഹാരിസ് സി‌എ‌എ അവതരിപ്പിക്കുന്നതോടെ, ബിഡെൻ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ന്യൂഡൽഹിക്ക് സന്തോഷവാർത്ത നൽകുന്ന പാരീസ് കരാറിൽ വീണ്ടും ചേരുന്നതിന് അമേരിക്കയെ തിരികെ നയിക്കുമെന്ന് ആണ് നിരീക്ഷകരുടെ അഭിപ്രായാം.

“ഇത് തീർച്ചയായും കാലാവസ്ഥാ നയതന്ത്രത്തിനായുള്ള ഒരു നല്ല മുന്നേറ്റമാണ്,” ക്ലൈമറ്റ് ഹോം ന്യൂസ് ഉദ്ധരിച്ച് ന്യൂ ക്ലൈമറ്റ് ഇൻസ്റ്റിറ്റ്യൂട്ട് സയന്‍റിഫിക് തിങ്ക്-ടാങ്ക് മേധാവി നിക്ലാസ് ഹോൺ, ഹാരിസിനെ തന്‍റെ പങ്കാളിയായി ജോ ബൈഡൻ തിരഞ്ഞെടുത്തതിനെ കുറിച്ച് പറഞ്ഞു. കാലാവസ്ഥാ നയവും പാരീസ് കരാറുമായി ബന്ധപ്പെട്ട് ഒരു ബിഡൻ-ഹാരിസ് ഭരണം രാവും പകലും പോലെയായിരിക്കും,” ഹോൺ കൂട്ടിച്ചേര്‍ത്തു.

ന്യൂഡൽഹി ആസ്ഥാനമായുള്ള തിങ്ക് ടാങ്ക് ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനിലെ പ്രഗല്‌ഭാംഗവും സെന്‍റർ ഫോർ റിസോഴ്‌സ് മാനേജ്‌മെന്‍റിന്‍റെ മേധാവിയുമായ ലിഡിയ പവൽ ഹൊണിനോട് യോജിക്കുന്നു. ട്രംപിന്‍റെ നയത്തിന് വിരുദ്ധമായ കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിൽ യുഎസ് എവിടെ നിൽക്കണം എന്നതിനെക്കുറിച്ച് ബിഡെൻ തന്നെ പ്രസ്താവനകൾ ഇറക്കിയതായി ഇടിവി ഭാരതത്തോട് സംസാരിച്ച പവൽ അനുസ്മരിച്ചു.

“കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരിസ് കരാറിലേക്ക് അദ്ദേഹം അമേരിക്കയെ വീണ്ടും അയയ്ക്കുക മാത്രമല്ല - അതിനേക്കാൾ കൂടുതൽ മുന്നോട്ട് പോകുകയും ചെയ്യും,” ബിഡൻ പ്രചാരണ വെബ്‌സൈറ്റ് പറയുന്നു. എന്നിരുന്നാലും, യുഎസിലെ പ്രാദേശിക ജോലികൾ ഉൾപ്പെടുന്നതിനാൽ ഡെമോക്രാറ്റുകൾ പോലും ഫോസിൽ ഇന്ധനങ്ങൾക്ക് എതിരാകില്ലെന്ന് പവൽ ചൂണ്ടിക്കാട്ടി.

“എന്നാൽ ലോകം ശുദ്ധമായ ഇന്ധനങ്ങളിലേക്ക് മാറും. അതാണ് യാഥാർത്ഥ്യം, ”പവല്‍ പറഞ്ഞു. “അവർ (ബൈഡെൻ-ഹാരിസ് കൂട്ടുകെട്ടു വിജയിച്ചാൽ) പാരിസ് കരാറിലേക്ക് മടങ്ങിവരും. ഇത് ഏതാണ്ട് ഉറപ്പാണ്.” ഫെഡറൽ കാലാവസ്ഥയിലും പാരിസ്ഥിതിക നടപടികളിലും ഉത്തരവാദിത്തവും ഇക്വിറ്റി ഇംപാക്റ്റുകളും ഹാരിസിന്‍റെ സിഇഎ തേടുന്നു.

“ഈ വര്‍ഷാവസാനം ഔപചാരികമായി അവതരിപ്പിക്കുന്നതിനുമുമ്പ്, മുൻ‌നിര സമൂഹങ്ങളില്‍ നിന്നും അവരുടെ സഖ്യകക്ഷികളിൽ‌ നിന്നുമുള്ള അഭിഭാഷകർ‌ക്ക് ഈ കരട് നിയമനിർ‌മാണത്തെക്കുറിച്ച് പൊതുജനങ്ങളുടെ പ്രതികരണം നൽകുന്നതിന് അവസരമുണ്ടാകും. അത് ഞങ്ങൾ‌ സാധ്യമായ ഏറ്റവും ശക്തമായ നയം നിർമിക്കാന്‍ അവസരം തരും,” സി‌എ‌എ കരട് പ്രസ്താവനയിൽ പറയുന്നു.

യുഎസ് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ, ആഫ്രിക്കൻ വംശജയായ കമല ഹാരിസ് തന്‍റെ ഔദ്യോഗിക ജീവിഥത്തില്‍ ഉടനീളം കാലാവസ്ഥയ്ക്കും പരിസ്ഥിതി നീതിക്കും പ്രാധാന്യം നൽകി. സാൻ ഫ്രാൻസിസ്കോ ഡിസ്ട്രിക്റ്റ് അറ്റോർണി എന്ന നിലയിൽ, നഗരത്തിലെ ഏറ്റവും ദുർബലരായ സമൂഹങ്ങളെ സഹായിക്കാൻ അവർ ഒരു പരിസ്ഥിതി നീതി യൂണിറ്റ് സ്ഥാപിച്ചു. ബൈഡൻ വൈറ്റ് ഹൌസിൽ എത്തിയാല്‍ പാരീസ് കരാറില്‍ അമേരിക്കയുടെ നടപടികൾ ഇന്ത്യ ശ്രദ്ധയോടെ നിരീക്ഷിക്കും. നിലവിലെ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഫിനാൻഷ്യൽ ടൈംസ് യുഎസ് വോട്ടെടുപ്പ് ട്രാക്കർ പ്രകാരം, ബൈഡൻ 298 ഇലക്ടറൽ കോളജ് വോട്ടുകളിൽ വിജയിക്കും, ട്രംപിന് 119 വോട്ടുകൾ മാത്രമേ ലഭിക്കൂ. പ്രസിഡന്‍റ് സ്ഥാനത്തേക്ക് വിജയിക്കാൻ ഒരു സ്ഥാനാർത്ഥിക്ക് 270 വോട്ടുകൾ നേടേണ്ടതുണ്ട്.

ABOUT THE AUTHOR

...view details