കേരളം

kerala

ETV Bharat / entertainment

സ്വന്തം കാലില്‍ നില്‍ക്കാന്‍ ടെക്‌സ്‌റ്റൈല്‍സില്‍ ജോലി, പൊലീസാകാന്‍ അതിയായ ആഗ്രഹവും ; ഒടുക്കം സിനിമയില്‍, ഇന്ന് നടിപ്പിന്‍ നായകന്‍

സൂര്യ@ 48 ; നടിപ്പിൻ നായകന്‍റെ വിജയഗാഥ. തമിഴകത്തിന്‍റെ മുഖമായി ശിരസുയർത്തി നിൽക്കുന്ന അതുല്യ നടന്‍റെ സിനിമകളിലൂടെ

By

Published : Jul 23, 2023, 4:42 PM IST

cinematic journey of actor suriya sivakumar  actor suriya sivakumar  actor suriya  actor suriya sivakumar cinemas  actor suriya films  films of actor suriya  നടിപ്പിൻ നായകന്‍റെ വിജയഗാഥ  നടിപ്പിൻ നായകൻ സൂര്യ  സൂര്യ  സൂര്യയുടെ സിനിമകളിലൂടെ  സൂര്യയുടെ സിനിമകൾ  സൂര്യ ശിവകുമാർ  നേര്ക്കു നേര്  കാഖ കാഖ  കാക്ക കാക്ക  പിതാമഗൻ  ഗജിനി  വാരണം ആയിരം  സൂരറൈ പോട്ര്  ജയ് ഭീം  jai bhim  soorarai pottru  pithamagan  Suriya
സൂര്യ

വനാണോ നടൻ ? ഡാൻസ് അറിയില്ല, ഫൈറ്റ് ചെയ്യാൻ വശമില്ല, നടപ്പിന് ഒരു ഇമ്പമില്ല, ചിരിക്കും ഭംഗിയില്ല. സിനിമാലോകത്തേക്ക് ഒരുപാട് സ്വപ്‌നങ്ങളുമായി എത്തിയ ഒരു പുതുമുഖ നടനെ പറ്റി ചില തമിഴ് മാധ്യമങ്ങളും നിരൂപകരും എഴുതിയത് ഇങ്ങനെയൊക്കെയായിരുന്നു. എന്നാൽ വിമർശനങ്ങളില്‍ തളർന്ന് പോയില്ല ആ 22കാരൻ. കാരണം അയാളുടെ പേര് സൂര്യ ശിവകുമാർ എന്നാണ്. രാജ്യത്തെ മികച്ച നടന്‍മാരിലൊരാളായി മാറിയ സൂര്യയുടെ വിജയഗാഥ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.

'നേര്ക്കു നേരി'ൽ സൂര്യ

'നേര്ക്കു നേര്' എന്ന ചിത്രത്തിലൂടെ തന്‍റെ 22ാമത്തെ വയസിലാണ് സൂര്യ തമിഴ് സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. സാക്ഷാല്‍ മണിരത്‌നം ആയിരുന്നു ഈ ചിത്രത്തിന്‍റെ സംവിധായകൻ. എന്നാല്‍ 1997ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് വിജയം നേടാനായില്ല. പിന്നീ‌ടിറങ്ങിയ സൂര്യയുടെ പല ചിത്രങ്ങളും പരാജയം രുചിച്ചു. ഇതിനിടെയാണ് അഭിനയിക്കാൻ അറിയില്ലെന്നും ഭാവങ്ങൾ വരുന്നില്ലെന്നുമുള്ള കളിയാക്കലുകൾക്ക് സൂര്യ വിധേയനാകുന്നത്.

തന്‍റെ സിനിമാജീവിതത്തിന്‍റെ തു‌ടക്കകാലം അതി കഠിനമായിരുന്നുവെന്ന് സൂര്യ ഒരഭിമുഖത്തിൽ പറഞ്ഞതിന്‍റെ വ്യാപ്‌തി നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. എന്നാല്‍ തോറ്റ് പിൻമാറാതെ ഓരോ നിമിഷവും അയാൾ സ്വയം പുതുക്കിക്കൊണ്ടേയിരുന്നു. അങ്ങനെ 2001ൽ കരിയറിലെ ആദ്യ വിജയം നേടാൻ സൂര്യയ്ക്കാ‌യി. 'നന്ദ' എന്ന ചിത്രമാണ് നടന്‍റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്.

2003ൽ ഗൗതം വാസുദേവ് മേനോന്‍റെ സംവിധാനത്തില്‍ പുറത്തുവന്ന ‘കാഖ കാഖ‘ എന്ന ചിത്രം സൂര്യയെ തെന്നിന്ത്യയ്‌ക്ക് ആകെ പ്രിയങ്കനാക്കി മാറ്റി. പോലീസ് വേഷത്തില്‍ സൂര്യ അത്ഭുതപ്പെടുത്തിയ ഈ ചിത്രം അദ്ദേഹത്തിന്‍റെ ആദ്യത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ആയി മാറി. പിന്നീട് വിക്രമിനൊപ്പം 'പിതാമഗൻ' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി ഞെട്ടിച്ചു സൂര്യ. വേറിട്ട പകർന്നാട്ടത്തിലൂടെ നിരൂപക പ്രശംസ നേടിയ താരത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡും നേടാനായി.

പിതാമഗൻ

പൊരുതി നേടിയത് തന്നെയാണ് സൂര്യ ഇന്ന് അലങ്കരിക്കുന്ന താര പദവി. തമിഴ് സിനിമയിലെ പ്രശസ്‌തനായ നടനും നിർമാതാവുമൊക്കെയായ ശിവകുമാറിന്‍റെ മകനായിരുന്നിട്ടും അച്ഛന്‍റെ പേര് പറഞ്ഞ് സൂര്യ എവിടെയും പ്രീതി നേടാൻ ശ്രമിച്ചിട്ടില്ല. ഓരോ നിമിഷവും സ്വയം പുതുക്കി, കുറവുകൾ പരിഹരിച്ച് കഠിന പ്രയത്നത്തിലൂടെയാണ് അയാൾ എല്ലാം വെട്ടിപ്പിടിച്ചത്.

മുൻപ് പരിഹസിച്ചവരും വിമർശിച്ചവരും പിൽക്കാലത്ത് ഒരുപോലെ പറഞ്ഞു, 'സൂര്യ... നീ നടന്താൽ നടയഴക്, നീ സിരിച്ചാൽ സിരിപ്പഴക്, നീ താനെ നടിപ്പിൻ നെടുനായകൻ...' അതെ, നടിപ്പിൻ നായകനാണ് സൂര്യ, 48ന്‍റെ ചെറുപ്പവും ചുറുചുറുക്കുമായി അയാൾ തമിഴകത്തിന്‍റെ മുഖമായി ഇന്നും ശിരസുയർത്തി തന്നെ നിൽക്കുന്നു. പുതിയ വേഷങ്ങൾ തേടി, പുതിയ ഭാവങ്ങൾ പകർത്തി.

ഗജിനി

ഗജിനിയും വാരണം ആയിരവും

സൂര്യയുടെ ആദ്യകാല അഭിനയ ജീവിതത്തില്‍ എടുത്തുപറയേണ്ട രണ്ട് ചിത്രങ്ങളാണ് 'ഗജിനി'യും 'വാരണം ആയിര'വും. ഈ രണ്ട് സിനിമകൾക്കും ഇന്നും ഒരു പ്രത്യേക ഫാൻ ബേസുണ്ടെന്ന് വേണം പറയാൻ. എ ആർ മുരുഗദോസ് സംവിധാനം ചെയ്‌ത സൈക്കോളജിക്കൽ ത്രില്ലറാണ് 'ഗജിനി'. ഈ ചിത്രം സൂര്യയുടെ ജനപ്രീതി ഇരട്ടിയാക്കി. ക്രിസ്റ്റഫർ നോളന്‍റെ 'മെമെന്‍റോ' എന്ന ചിത്രത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് മുരുഗദോസ് ഗജിനി ഒരുക്കിയത്. സൂര്യയ്‌ക്കൊപ്പം അസിൻ, നയൻതാര, റിയാസ് ഖാൻ തുടങ്ങിയവരായിരുന്നു മുഖ്യവേഷങ്ങളിൽ എത്തിയത്. സൂര്യയുടെ സഞ്ജയ് രാമസാമി ആരാധകർക്ക് ഇന്നും പ്രധാനപ്പെട്ട കഥാപാത്രമാണ്.

അച്ഛനായും മകനായും സൂര്യ ഇരട്ട വേഷത്തിലെത്തിയ ചിത്രമായിരുന്നു ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്‌ത 'വാരണം ആയിരം'. പതിനാറുകാരൻ പയ്യനായും 60കാരനായും പരകായപ്രവേശം നടത്തി ഞെട്ടിച്ചു സൂര്യ. ഡാഡീ ഡാഡീ എന്നുവിളിച്ച് അച്ഛന്‍റെ ജീവിതത്തോട് ചേർന്നുനിന്ന മകനെ വൈകാരികത ഒട്ടുംചോരാതെ പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിലെ നടന് കഴിഞ്ഞു.

'വാരണം ആയിര'ത്തിൽ സൂര്യ

മകന്‍റെ കൗമാരത്തിലെ ചെറിയ വാശികളും പഠനകാലത്തെ ഉഴപ്പലും അതിനിടയിലേക്ക് വന്ന പ്രണയവും പിന്നീടവൾ മരണത്തോടൊപ്പം പോയപ്പോഴുള്ള സങ്കടവും ലഹരിക്കൊപ്പമുള്ള ജീവിതവും പിന്നീടുള്ള തിരിച്ചുവരവുമെല്ലാം കൃത്യമായി പറഞ്ഞുവച്ചു ഈ സിനിമ. കഥാപാത്രങ്ങൾ സംഭാഷണങ്ങള്‍ പറയുന്നതിൽ പോലുമുണ്ടായിരുന്നു കാവ്യാത്മക ഭംഗി. പിന്നെയും പിന്നെയും കാണുവാൻ തോന്നിപ്പിക്കുന്ന മനോഹരമായ ഗൗതം മേനോൻ സിനിമ, സൂര്യയുടെ എവർഗ്രീൻ റൊമാന്‍റിക് ചിത്രമായി എക്കാലവും നിലനിൽക്കും.

മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്, തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളാണ് 'വാരണം ആയിരം' സൂര്യയ്‌ക്ക് നേടി കൊടുത്തത്. രാജ്യമൊട്ടാകെ സൂര്യയുടെ അഭിനയം ആദ്യമായി ചർച്ച ചെയ്യപ്പെട്ടതും 'വാരണം ആയിര'ത്തിലൂടെ ആയിരുന്നു എന്ന് പറയാം.

പിന്നീട് സൂപ്പർ താരമായി സൂര്യ വളർന്നു. വാണിജ്യ സിനിമകളുടെയും കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമാകാൻ അദ്ദേഹത്തിനായി. എന്നാൽ ഇടയിലെപ്പൊഴോ വന്നുഭവിച്ച തുടർച്ചയായ പരാജയങ്ങൾ അദ്ദേഹത്തിന്‍റെ സിനിമ യാത്രയ്‌ക്ക് മങ്ങലേൽപ്പിച്ചു. എന്നാല്‍ ഇതിനെല്ലാം മറുപടിയെന്നോണം സൂര്യ ഗംഭീര തിരിച്ചുവരവ് നടത്തുമെന്ന് സിനിമ പ്രേമികൾക്ക് ഉറപ്പുണ്ടായിരുന്നു. വലിയ ഒരിടവേളയ്‌ക്ക് ശേഷം ആരാധകരുടെ കാത്തിരിപ്പ് വെറുതെ ആയില്ലെന്ന് അദ്ദേഹം തെളിയിക്കുക തന്നെ ചെയ്‌തു. 

'സൂരറൈ പോട്ര്'

സൂര്യയുടെ തേജസ് ഇരട്ടിയാക്കി ദേശീയ പുരസ്‌കാരത്തിളക്കം

സുധ കൊങ്കാര സംവിധാനം ചെയ്‌ത ചിത്രമായ 'സൂരറൈ പോട്രി'ലൂടെ തകർപ്പൻ തിരിച്ചുവരവ് താരം നടത്തി. മാരനെ അഭ്രപാളിയിൽ പകർത്തിയ സൂര്യ ദേശീയ പുരസ്‌കാരവും കൈക്കുള്ളിലാക്കി. ഇന്ത്യയിലെ ആദ്യ ജെറ്റ് എയർലൈനായി അറിയപ്പെടുന്ന എയർ ഡെക്കാന്‍റെ സ്ഥാപകൻ ക്യാപ്‌റ്റൻ ജി.ആർ. ഗോപിനാഥിന്‍റെ ആത്മകഥയായ 'സിംപ്ലി ഫ്ലൈ എ ഡെക്കാൻ ഒഡീസി' എന്ന പുസ്‌തകത്തെ ആധാരമാക്കി ഒരുക്കിയ ചിത്രമായിരുന്നു 'സൂരറൈ പോട്ര്'.

ഒ ടി ടി റിലീസായി എത്തിയ ചിത്രത്തിന് ലോകമെമ്പാടും വൻ സ്വീകാര്യതയാണ് ലഭിച്ചത്. നീണ്ട നാളുകൾക്ക് ശേഷം ഓസ്‌കർ നോമിനേഷന് പോയ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയുമുണ്ട് 'സൂരറൈ പോട്രി'ന്.

ജയ് ഭീം

'ജയ് ഭീം' എന്ന ചിത്രവും സൂര്യയുടെ അത്യുഗ്രൻ പ്രകടനത്തിനാണ് സാക്ഷ്യം വഹിച്ചത്. ദളിതരെയും ആദിവാസികളെയുമെല്ലാം മനുഷ്യരായി പോലും പരിഗണിക്കാനാകാത്ത ജാതി സമ്പ്രദായവും വിവേചനവും അതിക്രമങ്ങളും സാധാരണ സംഭവങ്ങൾ മാത്രമാകുന്ന സാമൂഹ്യ വ്യവസ്ഥിതിയെയും തുറന്നുകാണിക്കുന്ന ചിത്രമാണ് ജയ് ഭീം. ജാതി എന്ന പ്രശ്‌നത്തെ നേരിട്ട് അവതരിപ്പിക്കുന്ന ചിത്രം വിവേചനങ്ങൾ എത്രമാത്രം ക്രൂരവും മനുഷ്യത്വരഹിതവുമാണെന്നും അതിൽ പൊലീസിനും നിയമവ്യവസ്ഥയ്ക്കും‌ വലിയ പങ്കാണുള്ളതെന്നും വ്യക്തമായി പറയുന്നുണ്ട്.

അഭിനയ ജീവിതത്തിലേക്ക് കട‌ക്കുന്നതിന് മുൻപ് എസ് എസ് ‌ടെക്സ്റ്റൈൽസ് എന്ന കമ്പനിയിലായിരുന്നു സൂര്യയ്‌ക്ക് ജോലി. മറ്റൊരാളുടെയും സഹായം കൂടാതെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്‌തനാകണം എന്ന പിതാവ് ശിവകുമാറിന്‍റെ വാക്കുകളായിരുന്നു ഇതിന് പിന്നിൽ. അതേസമയം അഭിനേതാവാകാൻ അല്ല മറിച്ച് പൊലീസ് ആകാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. ഇതിനായി ശ്രമിച്ചെങ്കിലും നടന്നില്ല.

അങ്ങനെയിരിക്കെയാണ് സൂര്യ സിനിമയിലേക്ക് എത്തുന്നത്. ഇന്നിതാ എണ്ണിയാലൊടുങ്ങാത്ത ആരാധകർ സ്വന്തമായുള്ള താരമായി സൂര്യ വളർന്നിരിക്കുന്നു. ഏത് കഥാപാത്രവും അനായാസം വഴങ്ങുന്ന നടനായി അയാൾ സ്വയം പാകപ്പെട്ട് കഴിഞ്ഞു. 'വിക്ര'ത്തിലെ 'റോളക്‌സ്' എന്ന വില്ലനെ എങ്ങനെ നമുക്ക് മറക്കാനാകും. പുതിയ ഭാവങ്ങൾ തേടി, കഥാപാത്രങ്ങൾ തേടിയുള്ള യാത്രയിലാണ് സൂര്യ.

ABOUT THE AUTHOR

...view details