തന്‍റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകനെതിരെ കേസ് വേണ്ടെന്ന് മകന്‍ ചാണ്ടി ഉമ്മന്‍ പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ചാണ്ടി ഉമ്മന്‍റെ ഈ പ്രതികരണത്തിന് മറുപടിയുമായി വിനായകന്‍ രംഗത്തെത്തിയിരിക്കുകയാണ്.
'എനിക്കെതിരെ കേസ് വേണം' എന്നാണ് വിനായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത്. 'വിനായകനെതിരെ കേസ് വേണ്ട' എന്ന ചാണ്ടി ഉമ്മന്‍റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ടായിരുന്നു വിനായകന്‍റെ പ്രതികരണം.
തന്‍റെ പിതാവിനെതിരെയുള്ള വിനായകന്‍റെ വിവാദ പരാമര്‍ശത്തില്‍ കേസ് എടുക്കേണ്ടെന്നാണ് ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളെ അറിയിച്ചത്. പിതാവ് ഉണ്ടായിരുന്നെങ്കില്‍ അദ്ദേഹവും ഇതുതന്നെയാകും പറയുന്നതെന്നും, അത് വിനായകന്‍റെ വ്യക്തിപരമായ അഭിപ്രായമായേ അദ്ദേഹം കാണൂവെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
വിനായകന്‍റെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് നടനെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു. വിനായകന്‍റെ ഫോണ്‍ പൊലീസ് പിടിച്ചെടുക്കുകയും ഫോറന്‍സിക് പരിസോധനയ്‌ക്ക് അയക്കുകയും ചെയ്‌തു. അതേസമയം താന്‍ ഫേസ്‌ബുക്ക് ലൈവ് ചെയ്‌ത കാര്യം വിനായകന്‍ സമ്മതിച്ചുവെങ്കിലും അത് ഉമ്മന്‍ ചാണ്ടിയെ അവഹേളിക്കാന്‍ ശ്രമിച്ചില്ലെന്ന് മൊഴി നല്‍കിയിരുന്നു.
ചാണ്ടി ഉമ്മന് മറുപടിയുമായി വിനായകന്‍
Also Read:'ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി'; വിനായകന് എതിരെ അനീഷ് ജി മേനോന്‍
പോസ്‌റ്റിന് പിന്നാലെ വിനായകനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ നടന്‍ ഫേസ്‌ബുക്കില്‍ നിന്നും പോസ്‌റ്റ് പിന്‍വലിച്ചിരുന്നു. തുടര്‍ന്ന് വിനായകന്‍റെ ഫേസ്‌ബുക്കിലെ മറ്റ് പോസ്‌റ്റുകള്‍ക്ക് താഴെ വന്‍ പ്രതിഷേധം ഉയര്‍ന്നു.
വിനായകനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. നടന്‍ അനീഷ് ജി മേനോനും വിനായകനെതിരെ പ്രതികരിച്ചു. ജന മനസ്സുകളില്‍ ഉമ്മന്‍ ചാണ്ടി നിങ്ങളിലും ഒരുപാട് മുകളിലാണെന്നും വിനായകന്‍റെ പരാമര്‍ശം വളരെ നിര്‍ഭാഗ്യകരമായി പോയെന്നുമായിരുന്നു അനീഷ് പ്രതികരിച്ചത്.
'മിസ്‌റ്റര്‍ വിനായകൻ, ഞാനും നിങ്ങളും ഒരേ ഇൻഡസ്ട്രിയിൽ ഈ നിമിഷവും നിലനിൽക്കുന്ന നടന്മാരാണ്. എന്നുവെച്ച് ഓഡിയൻസിന് മുന്നിൽ നിങ്ങളോളം സ്വാധീനം ഇന്ന് എനിക്കില്ല എന്നത് ഒരു യാഥാർഥ്യമാണ്. അതുപോലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ് എന്നുള്ളതും ഒരു യാഥാർഥ്യമാണ്.
രാഷ്ട്രീയ കാഴ്‌ചപ്പാടുകൾക്ക് അപ്പുറമാണ് അദ്ദേഹം സമൂഹത്തിൽ ചെലുത്തിയ സ്വാധീനം. അതുകൊണ്ടാണ് സുഹൃത്തെ, പത്രങ്ങളുടെ ഒന്നാം പേജ് മുഴുവൻ ആ മഹത് വ്യക്തി നിറഞ്ഞു നിന്നതും കഴിഞ്ഞ മൂന്നു ദിവസത്തെ കാഴ്‌ചകൾ താങ്കളെ ഇറിട്ടേറ്റ് ചെയ്‌തതും. നല്ലൊരു അഭിനേതാവ് എന്ന നിലയിൽ നിങ്ങളോടുള്ള ഇഷ്‌ടം വെച്ചുകൊണ്ടു തന്നെ പറയട്ടെ... താങ്കളുടെ ഈ പരാമർശം വളരെ നിർഭാഗ്യകരമായിപ്പോയി!!' -ഇപ്രകാരമായിരുന്നു അനീഷിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.
Also Read:'പിന്തുണയ്‌ക്കുന്നില്ല, പക്ഷേ വിനായകന്‍ മാത്രമാണോ കുറ്റക്കാരന്‍'; പ്രതികരിച്ച് ഷൈന്‍ ടോം ചാക്കോ
ഇക്കഴിഞ്ഞജൂലായ് 18നായിരുന്നുഉമ്മന്‍ ചാണ്ടിയുടെ വിയോഗം. ജനനായകന് അദരാഞ്‌ജലി അര്‍പ്പിച്ച് നിരവധി പേരാണ് നേരിട്ടും സോഷ്യല്‍ മീഡിയ വഴിയും എത്തിയിരുന്നത്.