അടുത്തിടെ തിയേറ്ററുകളിലെത്തിയ 'രാസ്‌ത' എന്ന സിനിമയ്‌ക്കെതിരെ ചില നിരൂപകര്‍ ബോധപൂർവം ആക്രമണം നടത്തുവെന്ന ആരോപണവുമായി ഛായാഗ്രാഹകന്‍ വിഷ്‌ണു നാരായണന്‍. വിമര്‍ശനത്തിന് ആരും അതീതരല്ലെന്ന് പറഞ്ഞ അദ്ദേഹം എന്നാൽ 'രാസ്‌ത'ക്കെതിരെ നടക്കുന്നത് വിമർശനമല്ലെന്നും മറിച്ച് സിനിമയെ ഇല്ലായ്‌മ ചെയ്യലാണെന്നും പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് ഛായാഗ്രാഹകന്‍ വിഷ്‌ണു നാരായണന്‍റെ ആരോപണം.
സ്വന്തം റീച്ചിന് വേണ്ടി ഒരു കൂട്ടം ആള്‍ക്കാരുടെ പ്രയത്നത്തെ പരിഹസിക്കുകയാണ്. വര്‍ഷങ്ങളോളം ആഗ്രഹിച്ച് ലഭിച്ച ഒരു കുഞ്ഞിനെ ജനിക്കുമ്പോള്‍ തന്നെ കൊല്ലുകയാണിവര്‍. ഇവരുടേത് സിനിമാനിരൂപണം അല്ല മറിച്ച്, കൊല്ലലിനെ കാശാക്കിമാറ്റലാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി അഞ്ചിനാണ് അനീഷ് അൻവർ സംവിധാനം ചെയ്‌ത 'രാസ്‌ത' തിയേറ്ററുകളിൽ എത്തിയത്. അലു എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിച്ച ഈ ചിത്രത്തിൽ സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഛായാഗ്രാഹകന്‍ വിഷ്‌ണു നാരായണന്‍റെ ഫേസ്‌ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം: 'പ്രിയപ്പെട്ടവരെ, ആരും വിമർശനത്തിനതീതരല്ല... ഞാനും. മലയാള സിനിമയിൽ എത്തിയിട്ട് 24 വർഷമായി, സ്വതന്ത്ര ഛായാഗ്രാഹകനായിട്ട് 13 വർഷവും...24 സിനിമകളോളം ചെയ്‌ത ഞാൻ ധാരാളം വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്, അതുപോലെ തന്നെ പ്രശംസകളും.
എന്നാൽ കഴിഞ്ഞ വെള്ളിയാഴ്‌ച റിലീസ് ആയ 'രാസ്‌ത' എന്ന സിനിമ ഇറങ്ങി ആദ്യ മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ ഒരു 'റിവ്യൂ' എന്ന രീതിയിൽ ആ സിനിമയെ ഇല്ലായ്‌മ ചെയ്യുന്ന ഒരു വീഡിയോ ഒരു വ്യക്തി ഇറക്കുകയുണ്ടായി. സിനിമാറ്റോഗ്രഫി എന്നല്ല, ആ സിനിമയിൽ ഒന്നും തന്നെ കൊള്ളില്ല എന്നാണ് അദ്ദേഹത്തിന്‍റെ നിഗമനം. ഇങ്ങനെ ആ സിനിമയെ പറയുന്നത് കാണുമ്പോൾ റിവ്യൂ ആയോ വിമർശനമായോ അല്ല തോന്നുന്നത്, പകരം സ്വന്തം 'reach' നുവേണ്ടി ഒരു കൂട്ടം ആൾക്കാരുടെ പ്രയത്നത്തെ പരിഹസിക്കലായാണ് തോന്നിയത്.
സിനിമ കണ്ടിറങ്ങിയ യഥാർത്ഥ പ്രേക്ഷകർ വിളിച്ചുപറഞ്ഞ അഭിപ്രായം ആണ് ആ തോന്നലിനുകാരണം. പിന്നെ ഉള്ള ഒരു വിമർശനം, മൊബൈലിൽ ഷൂട്ട് ചെയ്‌ത പോലെ, സൂം ചെയ്‌തുവച്ചു എന്നൊക്കെയാണ്. ഇങ്ങനെ ആധികാരികമായി അങ്ങുറപ്പിക്കരുത് എന്ന് എനിക്ക് പറയാനുണ്ട്...