കേരളം

kerala

മുൻ ഡിജിപിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് : വിചാരണ ഉടന്‍ തുടങ്ങും

By

Published : Oct 6, 2021, 10:04 PM IST

കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി

അനധികൃത സ്വത്ത് സമ്പാദന കേസ്  അനധികൃത സ്വത്ത് സമ്പാദന കേസ് വാര്‍ത്ത  മുന്‍ ഡിജിപി അനധികൃത സ്വത്ത് സമ്പാദന കേസ് വാര്‍ത്ത  പി.ജെ അലക്‌സൻഡർ അനധികൃത സ്വത്ത് സമ്പാദന കേസ് വാര്‍ത്ത  അനധികൃത സ്വത്ത് സമ്പാദന കേസ് മുന്‍ ഡിജിപി വിചാരണ വാര്‍ത്ത  മുന്‍ ഡിജിപി വിചാരണ വാര്‍ത്ത  പിജെ അലക്‌സൻഡർ വിചാരണ വാര്‍ത്ത  disproportionate assets case news  disproportionate assets case former dgp news  former dgp disproportionate assets case news  pg alexander disproportionate assets case news  disproportionate assets case former dgp trial news
മുൻ ഡിജിപിയ്ക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസ്: വിചാരണ ഉടന്‍ ആരംഭിയ്ക്കും

തിരുവനന്തപുരം: മുൻ ഡിജിപി പി.ജെ അലക്‌സാണ്ടര്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോടതിയില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. കേസില്‍ വിചാരണ ഉടൻ ആരംഭിക്കും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ മുന്‍നിര്‍ത്തിയാണ് കേസ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്.

1995 ഡിസംബർ 11നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്‌തത്. മുൻ ഡിജിപി പി.ജെ അലക്‌സാണ്ടറാണ് കേസിലെ ഏക പ്രതി. കേസിൽ വിചാരണ ഘട്ടത്തിൽ പരിഗണിക്കേണ്ട രേഖകൾ അടക്കം സിബിഐ ഹാജരാക്കി.

Also read: മുൻ ഡ്രൈവറുടെ പരാതി; കെ.സുധാകരനെതിരെ വിശദ അന്വേഷണം വേണമെന്ന് വിജിലൻസ്

ഇതിൽ പ്രതിക്ക് തർക്കം ഉണ്ടെങ്കിൽ അത് അടുത്ത മാസം 23ന് സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ഇതിന് ശേഷം മാത്രമേ വിചാരണ തിയ്യതി കോടതി നിശ്ചയിക്കൂ.

1980 ഏപ്രിൽ 30 മുതൽ 1991 സെപ്റ്റംബർ 20 വരെയുള്ള കാലയളവിൽ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ എംഡി ആയി ജോലി ചെയ്യുന്ന സമയങ്ങളിൽ മുൻ ഡിജിപി ജേക്കബ് അലക്‌സാണ്ടര്‍ ശ്രോതസ് വ്യക്തമാക്കാതെ 65 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്നാണ് സിബിഐ കേസ്.

ABOUT THE AUTHOR

...view details