തിരുവനന്തപുരം: മാനന്തവാടി ആശുപത്രിയിൽ നിന്നും കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കുള്ള യാത്രയ്‌ക്കിടെ ആംബുലൻസ് പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ച സംഭവത്തിൽ 2.30 കോടി രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ഏറ്റുമാനൂർ സ്വദേശി ജയിംസ് വി.ജെ, മകൾ അമ്പിളി എന്നിവരുടെ ആശ്രിതർക്കാണ് നഷ്‌ടപരിഹാരം നൽകാന്‍ കോടതി ഉത്തരവിട്ടത്. തിരുവനന്തപുരം മോട്ടോർ വാഹന ട്രിബ്യൂണലിൻ്റെതാണ് വിധി.
2016 ജൂലൈ 26നാണ് കേസിനാസ്‌പദമായ സംഭവം. ജയിംസ്, മകള്‍ അമ്പിളി എന്നിവർ സംഭവസ്ഥലത്ത് വച്ച് മരണപെട്ടു. ആംബുലൻസിൽ കൂടെ ഉണ്ടായിരുന്ന അമ്പിളിയുടെ സഹോദരൻ, ഹോംനഴ്‌സ്, ആംബുലൻസ് ഡ്രൈവർ എന്നിവർ എന്നിവർ പരിക്കുകളോടെ രക്ഷപ്പെട്ടു.