തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഡല്‍ഹിയാത്ര കുഴല്‍പ്പണക്കേസ് അട്ടിമറിക്കാനെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരന്‍. കൊടകര കുഴല്‍പ്പണ കവര്‍ച്ചയില്‍ നിഗൂഡതയുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചതില്‍ നിന്നു തന്നെ ഇക്കാര്യത്തില്‍ കേരള പൊലീസിന്‍റെ അന്വേഷണം പ്രഹസനമാണെന്ന് വ്യക്തമാണ്. ഇത് സി.പി.എം- ബി.ജെ.പി രഹസ്യ ബാന്ധവത്തിന്‍റെ ഫലമാണ് സുധാകരൻ ആരോപിച്ചു.
മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ഡല്‍ഹി യാത്രയും ഈ ബന്ധം ഊട്ടിയുറപ്പിക്കാനായിരുന്നു. കേരളത്തിന്‍റെ രൂക്ഷമായ കൊവിഡ് സാഹചര്യങ്ങളോ അഗാധമായ സാമ്പത്തിക പ്രതിസന്ധികളോ ഈ കൂടിക്കാഴ്ചയില്‍ ഉന്നയിക്കുന്നതിനു പകരം രണ്ട് കൂട്ടര്‍ക്കും താല്‍പര്യമുള്ള കേസുകളാണ് ഇരുവരും സംസാരിച്ചതെന്ന് സംശയമുണ്ടെന്നും സുധാകരൻ ആരോപിച്ചു.