തിരുവനന്തപുരം: ശബരിമലയിലെ ഹൈക്കോടതി ഇടപെടലിനെ വിമർശിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്‌ണന്‍. 2007ലാണ് ഹൈപവർ കമ്മിറ്റിയെ വികസന പ്രവർത്തനങ്ങളുടെ വേഗത കൂട്ടാനായി നിയമിക്കുന്നത്. എന്നാൽ കാര്യമായി പുരോഗതി വന്നിട്ടില്ലെന്ന് മന്ത്രി വിമര്‍ശിച്ചു.
ഭരണ സംവിധാനം ശരിയല്ലായെന്ന് പറഞ്ഞാണ് ജുഡിഷ്യറി ഏറ്റെടുത്തത്. എന്നാൽ ആ നടപടി ഗുണകരമാണോയെന്ന് സംശയമുണ്ട്. പദ്ധതികളുടെ ലേഔട്ട് പ്ലാൻ തയ്യാറാക്കിയിട്ട് നാല് വർഷത്തിന് മുകളിലായി. ഇത്തരത്തിൽ നീങ്ങിയാൽ നിർമാണ പ്രവർത്തനങ്ങൾ വൈകുമെന്നും മന്ത്രി ചൂണ്ടികാട്ടി.