തിരുവനന്തപുരം : നെയ്യാർ, പേപ്പാറ വന്യ ജീവി സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കിലോമീറ്റർ പ്രദേശം സംരക്ഷിത വനമേഖലയായി നിർദേശിച്ച് കേന്ദ്ര സർക്കാരിന്‍റെ കരട് വിജ്ഞാപനം. നാല് പഞ്ചായത്തുകളിലെ 8 ജനവാസപ്രദേശങ്ങളും സംരക്ഷിത വനമേഖലയിൽ ഉൾപ്പെടും. ജനവാസപ്രദേശങ്ങളെ ഒഴിവാക്കണമെന്നാണ് പഞ്ചായത്തുകളുടെ ആവശ്യം. വിഷയം ചർച്ച ചെയ്യാനായി അടുത്ത മാസം എട്ടിന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ യോഗം വിളിച്ചു.
നെയ്യാര്‍ പേപ്പറ വന്യജീവി സങ്കേതങ്ങളുടെ പടിഞ്ഞാറ് 2.72 കിലോമീറ്റര്‍ പ്രദേശവും, വടക്ക് പടിഞ്ഞാറ് 2. 39 കിലോമീറ്ററും, തെക്ക് പടിഞ്ഞാറ് 1.16 കിലോമീറ്ററും തെക്ക് ഭാഗത്ത് 0.22 കിലോമീറ്റര്‍ പ്രദേശവുമാണ് നിര്‍ദ്ദിഷ്ട പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെടുക. മേഖലയുടെ ഒരു കിലോമീറ്ററിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഉണ്ടാവുക.
സംരക്ഷിത മേഖലയിൽ ഖനനം, പാറമടകള്‍ വൻകിട വ്യവസായങ്ങള്‍, ജലവൈദ്യുത പദ്ധതികൾ, വൻകിട ഫാമുകൾ, തടിയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, ചൂളകൾ, വിറകിന്റെ വ്യാവസായിക ഉപയോഗം, സ്‌ഫോടക വസ്‌തുക്കളുടെ സംഭരണം, ഹോട്ടലുകള്‍ റിസോർട്ടുകള്‍ എന്നിവയൊന്നും അനുവദിക്കില്ല. വീട് നിർമാണവും റോഡ് വികസനവും അനുവദിക്കും. പരിസ്ഥിതി സൗഹൃദ ടൂറിസം പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടാകും.