കേരളം

kerala

ETV Bharat / city

അമ്പലമുക്ക് കൊലക്കേസ് : രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്‌നാട്ടില്‍, വെറും കൈയോടെ മടക്കം - അമ്പലമുക്ക് കൊലക്കേസ്

രാജേന്ദ്രൻ പിടിയിലായ കാവൽ കിണറിലെ ലോഡ്‌ജിലായിരുന്നു പരിശോധന

Ambalamukku murder update  kerala Police in Tamil Nadu  രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്‌നാട്ടില്‍  അമ്പലമുക്ക് കൊലക്കേസ്  അമ്പലമുക്ക് കൊലക്കേസ് തെളിവെടുപ്പ്
അമ്പലമുക്ക് കൊലക്കേസ്: രാജേന്ദ്രനുമായി പൊലീസ് വീണ്ടും തമിഴ്‌നാട്ടില്‍, വെറും കൈയോടെ മടക്കം

By

Published : Feb 15, 2022, 8:11 PM IST

തിരുവനന്തപുരം :അമ്പലമുക്ക് കൊലക്കേസ് പ്രതി രാജേന്ദ്രനുമായി പൊലീസ് വീണ്ടും
തമിഴ്‌നാട്ടിൽ തെളിവെടുപ്പ് നടത്തി. രാജേന്ദ്രൻ പിടിയിലായ കാവൽ കിണറിലെ ലോഡ്‌ജിലായിരുന്നു പരിശോധന. കേസില്‍ പ്രധാന തെളിവായ കൊലയ്ക്ക് ഉപയോഗിച്ച കത്തി ഇന്നും കണ്ടെത്താനായില്ല.

തങ്കശാലൈ സ്ട്രീറ്റിലെ രാജ ദുരൈ ലോഡ്‌ജില്‍ നടത്തിയ പരിശോധന മണിക്കൂറുകൾ നീണ്ടു. നിർണായക തെളിവായ മാലയിലെ ലോക്കറ്റ് ലോഡ്‌ജിൽ സൂക്ഷിച്ചിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ഇവിടെ നിന്നും കാര്യമായി ഒന്നും ലഭിച്ചില്ല.

കൊലയ്ക്ക് ഉപയോഗിച്ച കത്തി മുട്ടടയിലെ കുളത്തിലും മെഡിക്കൽ കോളജിന് സമീപത്തും ഉപേക്ഷിച്ചെന്നായിരുന്നു ആദ്യ മൊഴികൾ. തമിഴ്‌നാട്ടിലേക്കുള്ള യാത്രക്കിടെ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കത്തി എറിഞ്ഞെന്നാണ് ഒടുവിൽ നൽകിയ മൊഴി.

also read: 'ഹോട്ടലിലെത്തിച്ചത് അഞ്ജലി, അവരുടേത് വെറും ആരോപണങ്ങള്‍'; വെളിപ്പെടുത്തലുമായി പരാതിക്കാരി

പ്രതി അന്വേഷണ സംഘത്തോട് സഹകരിക്കുന്നില്ലെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് നല്‍കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കമാണ് പ്രതിയുടേതെന്നാണ് പൊലീസ് കരുതുന്നുത്.

അന്വേഷണം വഴിമുട്ടിച്ച് കുറ്റപത്രം സമർപ്പിക്കുന്നത് വൈകിപ്പിക്കാനാണ് പ്രതിയുടെ ശ്രമം. അതേസമയം ഇന്നലെ മുട്ടട കുളത്തിൽ നടത്തിയ പരിശോധനയിൽ പ്രതിയുടെ ഷർട്ട് കണ്ടെത്തിയിരുന്നു.

ABOUT THE AUTHOR

...view details