കേരളം

kerala

ഇടത്തും വലത്തും മാറി ചിന്തിക്കുന്ന കോഴിക്കോട് സൗത്ത്

By

Published : Mar 8, 2021, 2:56 PM IST

തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തിലാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. എല്‍ഡിഎഫ് ഘടകക്ഷിയായ ഐഎന്‍എല്‍ വീണ്ടും മത്സരിക്കുന്നതിനാല്‍ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് യുഡിഎഫ് നീക്കങ്ങള്‍.

kozhikode south assembly  kozhikode south election  kerala assembly election 2021  muslim league kozhikode  കോഴിക്കോട് സൗത്ത് മണ്ഡലം  ഡോ എംകെ മുനീര്‍  എംകെ മുനീര്‍ കോഴിക്കോട്  അഹമ്മദ് ദേവര്‍കോവില്‍  ഐഎന്‍എല്‍ കോഴിക്കോട് സൗത്ത്  ഇന്ത്യന്‍ നാഷണല്‍ ലീഗ്  സിപി മുസാഫര്‍ അഹമ്മദ്  mk muneer mla  indian national league
കോഴിക്കോട് സൗത്ത്

മുസ്ലിംലീഗിന് ശക്തമായ വേരോട്ടമുള്ളപ്പോഴും ലീഗിനൊപ്പം ഇടതു സ്ഥാനാര്‍ഥികളെയും പരീക്ഷിച്ച മണ്ഡലം. ലീഗിന്‍റെ തുടര്‍ച്ചയായ മൂന്നാം ജയത്തിന് തടയിടാന്‍ ഇത്തവണയും ഘടകകക്ഷിയായ ഇന്ത്യന്‍ നാഷണല്‍ ലീഗിനെയാണ് എല്‍ഡിഎഫ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

മണ്ഡല ചരിത്രം

1957 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ നിലവിലുണ്ടായിരുന്ന കോഴിക്കോട് 2 മണ്ഡലം 2008ലെ പുനര്‍നിര്‍ണയത്തിലാണ് കോഴിക്കോട് സൗത്തായി മാറിയത്. ആദ്യ രണ്ട് തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്‍റെ പി കുമാരന്‍ നിയമസഭയിലെത്തി. 1867ല്‍ പിഎം അബൂബക്കറിലൂടെ മണ്ഡലം അഖിലേന്ത്യാ മുസ്ലിംലീഗ് നേടി. 1970ല്‍ സംഘടന കോണ്‍ഗ്രസിലെ കല്‍പ്പള്ളി മാധവ മേനോന്‍ ജയിച്ചു. 1977 മുതല്‍ തുടര്‍ച്ചയായി മൂന്ന് തവണ പിഎം അബൂബക്കര്‍ മണ്ഡലത്തില്‍ നിന്ന് എംഎല്‍എയായി. 1987ല്‍ മുസ്ലിംലീഗിനെതിരെ സി.പി കുഞ്ഞിനെ ഇറക്കി സിപിഎം ഞെട്ടിക്കുന്ന ജയം നേടി.

1991ല്‍ മണ്ഡലത്തിലെ ആദ്യ മത്സരത്തിനിറങ്ങിയ മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഡോ.എം.കെ മുനീര്‍ എംഎല്‍എയായി. 1996ല്‍എളമരം കരീമിലൂടെ ഇടതുമുന്നണി സീറ്റ് തിരികെ പിടിച്ചു. 2001ല്‍ മുസ്ലിംലീഗിന്‍റെ ടി.പി.എം സാഹിര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ചു. 2006ലാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് മണ്ഡലത്തില്‍ ആദ്യ മത്സരത്തിനിറങ്ങിയത്. പി.എം.എ സലാമിലൂടെ കോഴിക്കോട് സൗത്തില്‍ ഐഎന്‍എല്‍ വിജയിച്ചു.

കോഴിക്കോട് നഗരസഭയിലെ 17 മുതല്‍ 38 വരെയുള്ള വാര്‍ഡുകളും 41-ാം വാര്‍ഡും രണ്ട് വാര്‍ഡുകളുടെ പകുതിയുമാണ് മണ്ഡലത്തിലുള്ളത്. ആകെയുള്ള 1,47,331 വോട്ടര്‍മാരില്‍ 71,315 പേര്‍ പുരുഷന്മാരും 76016 പേര്‍ സ്ത്രീകളുമാണ്.

നിയമസഭ തെരഞ്ഞെടുപ്പ് 2011

എല്‍ഡിഎഫില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിക്കാന്‍ ഡോ.എം.കെ മുനീറിനെ മുസ്ലിംലീഗ് മത്സരത്തിനിറക്കി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 1,376 വോട്ടുകളുടെ ഭൂരിപക്ഷത്തിന് മുനീര്‍ മണ്ഡലം പിടിച്ചെടുത്തു. സിപിഎമ്മിന്‍റെ സി.പി മുസാഫിര്‍ അഹമ്മദ് 45% വോട്ട് നേടി ശക്തമായ മത്സരം കാഴ്ചവെച്ചു.

നിയമസഭ തെരഞ്ഞെടുപ്പ് 2016

നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016
നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2016

രണ്ടാം അങ്കത്തിനിറങ്ങിയ ഡോ. എം.കെ.മുനീർ ഇത്തവണ നേടിയത് വന്‍ വിജയം. ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാവ് പ്രൊഫ. പി. അബ്ദുൾ വഹാബിനെതിരെ 6,327 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുനീര്‍ ജയിച്ചത്. 43.13% വോട്ടുകള്‍ മുനീര്‍ നേടിയപ്പോള്‍ 37.66% വോട്ടുകളാണ് അബ്ദുല്‍ വഹാബ് നേടിയത്. ബിഡിജെഎസ് സ്ഥാനാര്‍ഥിയെ നിര്‍ത്തിയ എന്‍ഡിഎ 16.56% വോട്ടുമായി മൂന്നാമതെത്തി.

തദ്ദേശ തെരഞ്ഞെടുപ്പ് 2020

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം 2020

മണ്ഡലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റത്തില്‍ പ്രതീക്ഷ അര്‍പ്പിച്ചാണ് ഇടത് ക്യാമ്പിന്‍റെ കണക്കുകൂട്ടലുകള്‍. 25 കോര്‍പറേഷന്‍ വാര്‍ഡുകളില്‍ 15 എണ്ണത്തിലും എല്‍ഡിഎഫ് ജയം കണ്ടു. വോട്ട് വിഹിതത്തിലും എല്‍ഡിഎഫ് നേട്ടമുണ്ടാക്കി. 9,370 വോട്ടുകളുടെ ലീഡ് നേടി മികച്ച പ്രകടനം നടത്തിയ ഇടതുമുന്നണി യുഡിഎഫ് കോട്ടകള്‍ പിടിച്ചെടുത്തു. എട്ട് വാര്‍ഡുകള്‍ യുഡിഎഫ് നേടിയപ്പോള്‍ രണ്ടിടത്ത് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ജയിച്ചു.

ABOUT THE AUTHOR

...view details