കേരളം

kerala

ETV Bharat / city

'മുസ്‌ലിം യുവാക്കളുടെ മിശ്ര വിവാഹങ്ങള്‍ ആശങ്ക'; കോടഞ്ചേരി വിവാദത്തില്‍ ദീപിക ദിനപത്രം

കോടഞ്ചേരിയില്‍ മിശ്ര വിവാഹം ചെയ്‌ത ജോയ്‌സ്‌നയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ സമർപ്പിച്ച ഹേബിയസ്‌ കോര്‍പ്പസ് ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് മിശ്ര വിവാഹത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ദീപികയുടെ മുഖപ്രസംഗം

By

Published : Apr 19, 2022, 9:53 AM IST

deepika newspaper editorial against kodanchery interfaith marriage  kodanchery interfaith marriage latest  deepika editorial on kodanchery interfaith marriage  കോടഞ്ചേരി മിശ്ര വിവാഹത്തിനെതിരെ ദീപിക ദിനപത്രം  കോടഞ്ചേരി മിശ്ര വിവാഹം പുതിയ വാര്‍ത്ത  മിശ്ര വിവാഹത്തിനെതിരെ ദീപിക മുഖപ്രസംഗം  ജോയ്‌സ്‌ന അച്ഛന്‍ ഹേബിയസ്‌ കോര്‍പ്പസ്
'മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു'; കോടഞ്ചേരി മിശ്രവിവാഹത്തിനെതിരെ ദീപിക ദിനപത്രം

കോഴിക്കോട്: കോടഞ്ചേരി മിശ്ര വിവാഹത്തിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ദീപിക. മുസ്‌ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്ര വിവാഹങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നത് ക്രൈസ്‌തവര്‍ മാത്രമല്ലെന്നും 'കോടഞ്ചേരി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. ഇസ്‌ലാമിക തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്ക് മുസ്‌ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും മുഖപ്രസംഗം.

ദീപിക മുഖപ്രസംഗത്തിന്‍റെ പകര്‍പ്പ്

വിവാഹം പാര്‍ട്ടി അറിഞ്ഞില്ലെന്ന സിപിഎം വാദത്തേയും ദീപിക പരിഹസിച്ചു. വിവാഹത്തെ കുറിച്ച് പാര്‍ട്ടി മാത്രം അറിഞ്ഞാല്‍ മതിയോ കുടുംബത്തിനോടും പറയേണ്ടേ. മാതാപിതാക്കള്‍ക്ക് സ്വന്തം മകളോട് സംസാരിക്കാന്‍ പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം എന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു.

മലയാളികളായ മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ന്ന് ജയിലില്‍ കഴിയുന്നവരെ കുറിച്ച് മലയാളികള്‍ ധാരാളം കേട്ടിട്ടുണ്ട്. ഇതൊക്കെ കേരളത്തിലെ ശരാശരി മാതാപിതാക്കളെ ഭയചകിതരാക്കുന്ന കാര്യങ്ങളാണ്. ലൗ ജിഹാദില്ലെന്ന് പറയുന്ന സിപിഎമ്മിന് പോലും തീവ്രവാദികളുടെ നീക്കങ്ങളെ കുറിച്ച് ഭയമുണ്ട്.

പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്യണം ഒരക്ഷരം പുറത്തു പറയരുതെന്നതാണോ പാര്‍ട്ടിയുടെ നയമെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ജോയ്‌സ്‌നയുടെ വിഷയത്തില്‍ സംശയങ്ങള്‍ പരിഹരിക്കുകയും ദുരൂഹതയുടെ മറ നീക്കുകയുമാണ് ചെയ്യേണ്ടത്. നിസഹായരായ മാതാപിതാക്കളെയും ബന്ധുക്കളെയും മതേതരത്വത്തിന്‍റെയോ മതസൗഹാര്‍ദത്തിന്‍റെയോ പേരുപറഞ്ഞു ഭയപ്പെടുത്തുകയല്ല വേണ്ടതെന്നും പറഞ്ഞാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

ജോയ്‌സ്‌നയെ കാണാനില്ലെന്ന് കാണിച്ച് അച്ഛന്‍ സമർപ്പിച്ച ഹേബിയസ്‌ കോര്‍പ്പസ് ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും. ജോയ്‌സ്‌നയെ ഹാജരാക്കാനാണ് പൊലീസിന് ലഭിച്ച നിർദേശം. ഹൈക്കോടതിയിൽ ഹാജരാകുമെന്ന് നവദമ്പതികൾ അറിയിച്ചിട്ടുണ്ട്.

Also read: 'പ്രായപൂര്‍ത്തിയായ രണ്ടുപേരുടെ വിവാഹം, അത്ര മാത്രം'; നിലപാട് വ്യക്തമാക്കി ജോയ്‌സനയും ഷെജിനും

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details