കേരളം

kerala

By

Published : Aug 14, 2022, 2:02 PM IST

ETV Bharat / city

കോട്ടയത്തെ ആകാശപ്പാത: ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് സര്‍ക്കാരാണെന്ന് തിരുവഞ്ചൂര്‍

പാതിവഴിയില്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്ന ആകാശപ്പാത ആവശ്യമില്ലെങ്കില്‍ പൊളിച്ചുകൂടേയെന്ന ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎല്‍എ

കോട്ടയത്തെ ആകാശപ്പാത  കോട്ടയം ആകാശപ്പാത തിരുവഞ്ചൂര്‍  തിരുവഞ്ചൂര്‍  തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍  കോട്ടയം ആകാശപ്പാത ഹൈക്കോടതി  ആകാശപ്പാത  kottayam skywalk project  high court remarks on kottayam skywalk project  thiruvanchoor radhakrishnan  thiruvanchoor on kottayam skywalk project  thiruvanchoor on high court remarks on kottayam skywalk project  kottayam skywalk  skywalk
കോട്ടയത്തെ ആകാശപ്പാത : ഹൈക്കോടതിയുടെ ചോദ്യത്തിന് മറുപടി പറയേണ്ടത് സര്‍ക്കാരാണെന്ന് തിരുവഞ്ചൂര്‍

കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ പാതിവഴിയില്‍ നിര്‍മാണം മുടങ്ങിക്കിടക്കുന്ന ആകാശപ്പാത ആവശ്യമില്ലെങ്കില്‍ പൊളിച്ചുകൂടേയെന്ന ഹൈക്കോടതി പരാമര്‍ശത്തില്‍ പ്രതികരണവുമായി തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ എംഎൽഎ. ഇക്കാര്യത്തിൽ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ പറഞ്ഞു. പദ്ധതിക്കെതിരെ സർക്കാർ നീങ്ങില്ലെന്നാണ് ഇപ്പോഴും താൻ വിശ്വസിക്കുന്നതെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.

തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ മാധ്യമങ്ങളോട്

പദ്ധതി വേണമോ വേണ്ടയോ എന്നാണ് കോടതി സർക്കാരിനോട് ചോദിച്ചത്. അതിന് മറുപടി പറയേണ്ടത് സർക്കാരാണെന്ന് തിരുവഞ്ചൂർ പറഞ്ഞു. വിഷയത്തില്‍ സർക്കാർ നിലപാട് വ്യക്തമാക്കിയതിന് ശേഷം തന്‍റെ നിലപാട് വ്യക്തമാക്കുമെന്നും ശുഭപ്രതീക്ഷയാണ് വച്ചുപുലർത്തുന്നതെന്നും തിരുവഞ്ചൂർ കൂട്ടിച്ചേര്‍ത്തു. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ ലക്ഷ്യമിട്ട് നിർമാണം ആരംഭിച്ച ആകാശപ്പാത ആവശ്യമില്ലെങ്കിൽ പൊളിച്ച് നീക്കാനാണ് കോടതി നിർദേശം.

2016ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി:നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ആകാശപ്പാതയുടെ തൂണുകളും കമ്പികളും ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി എ.കെ ശ്രീകുമാര്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. 2016ല്‍ നഗരമധ്യത്തിലുണ്ടായിരുന്ന ശീമാട്ടി റാണ്ടാന പൊളിച്ച് നീക്കിയാണ് അതേ സ്ഥലത്ത് ആകാശപാതയുടെ നിർമാണം ആരംഭിച്ചത്.

മന്ത്രിയായിരിക്കെ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍ കൊണ്ട് വന്ന പദ്ധതിയായിരുന്നു ആകാശപ്പാത. ഇരുമ്പ് തൂണുകൾക്ക് മുകളിലുള്ള ചട്ടക്കൂട്ടിൽ പ്ലാറ്റ്‌ഫോം നിർമിച്ച് നാല് ഭാഗത്ത് നിന്ന് ലിഫ്‌റ്റില്‍ ആളുകൾക്ക് മുകളിലെത്തി മറുവശത്ത് കൂടി ഇറങ്ങുന്ന വിധത്തിലായിരുന്നു പദ്ധതി പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശിച്ചിരുന്നത്. 2016ൽ നാല് കോടി രൂപ മുതൽ മുടക്കിൽ തുടങ്ങിയ പദ്ധതി നിർമാണ വേളയിൽ തന്നെ നിലച്ചു.

റോഡ്‌സ് ആന്‍ഡ് ബ്രിഡ്‌ജസ്‌ ഡെവല്‌പ്പ്മെന്‍റ് കോര്‍പ്പറേഷനായിരുന്നു നിർമാണ ചുമതല. പദ്ധതി പൂർത്തിയാക്കാനാകാതെ വന്നപ്പോൾ ഇരുമ്പു തൂണുകളും ചട്ടക്കൂടുകളും തുരുമ്പെടുത്തു. സ്ഥല പരിമിതിയുള്ളയിടത്ത് പദ്ധതി കൂടിയായപ്പോൾ ഗതാഗത തിരക്കും രൂക്ഷമായി.

പ്രായോഗികമല്ലാത്ത പദ്ധതി പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് വിവിധ രാഷ്‌ട്രീയ പാർട്ടികൾ സമരം നടത്തുകയും ചെയ്‌തു. ഈ സാഹചര്യത്തിലാണ് പൊതു താല്‍പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ പദ്ധതി ആവശ്യമില്ലെങ്കിൽ പൊളിച്ചുമാറ്റണമെന്ന ഹൈക്കോടതിയുടെ പരാമര്‍ശം.

ABOUT THE AUTHOR

...view details