കേരളം

kerala

ETV Bharat / city

ചികിത്സ സഹായ തട്ടിപ്പ് : പാലാ സ്വദേശികളായ അമ്മയും മകളും അറസ്റ്റിൽ - kottayam medical aid fraud case news

ഗുരുതര രോഗം ബാധിച്ച പെൺകുട്ടിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന ക്രിസ്‌തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവർ വ്യാജ പ്രൊഫൈൽ സൃഷ്‌ടിച്ചത്.

ചികിത്സ സഹായ തട്ടിപ്പ് അറസ്റ്റ് വാര്‍ത്ത  കോട്ടയം ചികിത്സ സഹായ തട്ടിപ്പ് വാര്‍ത്ത  ചികിത്സ സഹായ തട്ടിപ്പ് അമ്മ മകള്‍ അറസ്‌റ്റ് വാര്‍ത്ത  ചികിത്സ തട്ടിപ്പ് സമൂഹ മാധ്യമം വാര്‍ത്ത  ചികിത്സ സഹായ തട്ടിപ്പ് വാര്‍ത്ത  medical aid fraud case latest news  medical aid fraud case arrest news  kottayam medical aid fraud case news  mother daughter arrest kottayam news
ചികിത്സ സഹായ തട്ടിപ്പ്: പാലാ സ്വദേശികളായ അമ്മയും മകളും അറസ്റ്റിൽ

By

Published : Jul 10, 2021, 8:30 PM IST

കോട്ടയം: സമൂഹമാധ്യമത്തിലൂടെ ആത്മീയതയുടെ മറവിൽ തട്ടിപ്പ് നടത്തി ചികിത്സ സഹായത്തിനെന്ന പേരിൽ പണം കൈക്കലാക്കിയ അമ്മയും മകളും പിടിയില്‍. പാലാ ഓലിക്കൽ മറിയാമ്മ സെബാസ്റ്റ്യ‍ൻ, അനിത എന്ന‌ിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.

വ്യാജ പ്രൊഫൈലിലൂടെ തട്ടിപ്പ്

ഗുരുതര രോഗം ബാധിച്ച് ഇടപ്പള്ളി അമൃത ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്‌ത പെൺകുട്ടിയുടെ ചികിത്സയ്‌ക്കെന്ന വ്യാജേന ക്രിസ്‌തീയ ആത്മീയ കേന്ദ്രങ്ങളുടെ പേരിലാണ് ഇവർ വ്യാജ പ്രൊഫൈൽ സൃഷ്‌ടിച്ചത്.

കുട്ടിക്കുള്ള ചികിത്സ സഹായം ആവശ്യപ്പെട്ട് സമൂഹമാധ്യമത്തിൽ തുടങ്ങിയ ഗ്രൂപ്പിലെ വിവരങ്ങളിലേയ്ക്ക് ഇവരുടെ അക്കൗണ്ട് നമ്പർ മാറ്റി ചേർത്താണ് സഹായം ആവശ്യപ്പെട്ടത്. ഇത്തരത്തിൽ ഒട്ടേറെ പേരിൽ നിന്നായി പണം ഇവരുടെ അക്കൗണ്ടിൽ എത്തിയിരുന്നു.

Also read: വയോധികയെ കൊലപ്പെടുത്തിയ വളർത്തുമകൻ അറസ്റ്റില്‍

വ്യാജ സന്ദേശം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അമൃത ആശുപത്രിയിലെ ഡോക്‌ടറാണ് ഇക്കാര്യം സമൂഹമാധ്യമത്തിന്‍റെ അഡ്‌മിനെ അറിയിച്ചത്.

തുടർന്ന് പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻ‌ഡ് ചെയ്‌തു.

മൂന്ന് വര്‍ഷം മുന്‍പും തട്ടിപ്പ്

മൂന്ന് വർഷം മുൻപ് പാലായിലെ സഹകരണ ബാങ്കിൽ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ‍ പ്രതിയാണ് മറിയാമ്മ സെബാസ്റ്റ്യൻ.

പാലായിലെ ഒരു ബാങ്കിന്‍റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനിൽ കള്ളനോട്ട് നിക്ഷേപിച്ചതിന് ഇവരുടെ മകൻ അരുൺ പിടിയിലായിരുന്നു. ഇതേതുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു.

ABOUT THE AUTHOR

...view details