എറണാകുളം: പന്തീരങ്കാവ് യു.എ.പി.എ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ഐ.എ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി. നേരത്തെ ഹർജി പരിഗണിച്ച ജഡ്‌ജിയുൾപ്പെടുന്ന ബെഞ്ചിൽ നിന്നും ഹർജി മാറ്റണമെന്ന ആവശ്യത്തെ തുടർന്നാണ് തീരുമാനം. ബുധനാഴ്ച പുതിയ ബെഞ്ചായിരിക്കും അപ്പീൽ ഹർജി പരിഗണിക്കുക.
പന്തീരങ്കാവ് കേസ്; ജാമ്യത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി - panthirankavu uapa case
നേരത്തെ ഹർജി പരിഗണിച്ച ജഡ്‌ജിയുൾപ്പെടുന്ന ബെഞ്ചിൽ മാറ്റം ആവശ്യപ്പെട്ടതോടെയാണ് വിഷയം ബുധനാഴ്ച പുതിയ ബെഞ്ച് പരിഗണിക്കുന്നത്. പത്തു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കർശന ഉപാധികളോടെ അലൻ ശുഹൈബിനും, താഹാ ഫസലിനും വിചാരണ കോടതി ജാമ്യം അനുവദിച്ചത്.
പത്തു മാസത്തെ ജയിൽവാസത്തിന് ശേഷമാണ് കർശന ഉപാധികളോടെ അലൻ ശുഹൈബിനും, താഹാ ഫസലിനും എൻ.ഐ.എ കോടതി ജാമ്യം നൽകിയത്. എന്നാൽ പ്രതികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതിന് തെളിവുകളുണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നുമാണ് എൻ.ഐ.എ ആവശ്യപ്പെടുന്നത്. പ്രതികൾക്കെതിരായ തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച സംഭവിച്ചു. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കത്തിന് കാരണമാകുമെന്നും എൻ.ഐ.എ ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് വരെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന ആവശ്യവും വിചാരണ കോടതി തള്ളിയിരുന്നു.