എറണാകുളം:അണക്കെട്ടുകളിലെ ജലനിരപ്പ് ഉയരുന്നതില്‍ ഇടപെടലുമായി ഹൈക്കോടതി. വിഷയത്തില്‍ വിശദീകരണം നല്‍കാൻ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അണക്കെട്ടുകളിലെ ജലനിരപ്പ് പ്രളയ ആശങ്കക്ക് കാരണമാകുന്നുവെന്ന ഹർജി പരിഗണിച്ചാണ് കോടതി നടപടി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് സ്വമേധയാ പൊതു താല്‍പര്യ ഹർജിയായി പരിഗണിച്ചാണ് ഡിവിഷനൽ ബെഞ്ച് നടപടി.
അണക്കെട്ടുകളിലെ ജലനിരപ്പ്; ഹൈക്കോടതി സർക്കാറിന്‍റെ വിശദീകരണം തേടി - അണക്കെട്ടുകള്‍ നിറഞ്ഞു
കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാരും വൈദ്യുത ബോർഡും കോടതിയെ അറിയിച്ചു. സത്യവാങ്‌മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി.
പല അണക്കെട്ടുകളിലും ഇപ്പോൾ തന്നെ ജലനിരപ്പ് ഉയർന്ന നിലയിലാണുള്ളത്. വൈദ്യുതോല്‍പ്പാദനവും കുറവാണ്. സാധാരണ കാലവർഷമുണ്ടായാലും പ്രളയ സാധ്യതയുണ്ട്. ഈയൊരു സാഹചര്യത്തിൽ അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കണം. ഇതിനായി കോടതി ഇടപെടൽ ആവശ്യമാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ദുരന്തനിവാരണ അതോറിറ്റിയേയും ജലവിഭവ വകുപ്പിനെയും കേസിൽ കക്ഷി ചേർക്കാനും കോടതി ഉത്തരവിട്ടു. കാലവർഷം കണക്കിലെടുത്ത് എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് സർക്കാരും വൈദ്യുത ബോർഡും കോടതിയെ അറിയിച്ചു. സാഹചര്യങ്ങൾക്ക് അനുസരിച്ച് നടപടി സ്വീകരിക്കുന്നതിന് കർമ്മപദ്ധതി തയ്യാറാക്കിയെന്നും സർക്കാർ വിശദീകരിച്ചു. ഈ കാര്യങ്ങൾ വിശദീകരിച്ച് സത്യവാങ്‌മൂലം സമർപ്പിക്കാൻ സർക്കാർ സാവകാശം തേടി.