കണ്ണൂർ; കേരള രാഷ്ട്രീയത്തിലെ മായാത്ത രക്തക്കറ. കാലവും ചരിത്രവും രാഷ്ട്രീയവും മാറിചിന്തിക്കുമ്പോൾ കൂത്തുപറമ്പ് വെടിവെയ്പ് യുവജന പോരാളികൾക്ക് നീറുന്ന ഓർമ്മയാണ്. അഞ്ച് യുവാക്കൾ കൊല്ലപ്പെട്ട കൂത്തുപറമ്പ് വെടിവെയ്പിന് നവംബർ 25ന് 25 വർഷം പൂർത്തിയാകുമ്പോൾ ചർച്ചയാകുന്നത് രാഷ്ട്രീയത്തിലെ ധാർമികത മാത്രമാണ്.
വടക്കേ മലബാറിൽ ശക്തമായ രാഷ്ട്രീയ സ്വാധീനമുണ്ടായിരുന്നിട്ടും എംവി രാഘവൻ എന്ന പേരിനൊപ്പം ചേർത്താണ് സിപിഎം എന്ന രാഷ്ട്രീയ പാർട്ടി അറിയപ്പെട്ടുപോന്നത്. എന്നാല്‍ ആ അപ്രമാദിത്വം ബദല്‍ രേഖയെന്ന പേരില്‍ എംവി രാഘവനെ പാർട്ടിക്ക് അനഭിമതനാക്കി. പാർട്ടിയില്‍ നിന്ന് പുറത്തുപോകുമ്പോൾ സമാനതകളില്ലാത്ത വെറുപ്പിലേക്കാണ് എംവി രാഘവനും സിപിഎമ്മും വേർപിരിഞ്ഞത്.
രക്തസാക്ഷി സ്മരണയില്‍ കൂത്തുപറമ്പ് - രക്തസാക്ഷി സ്മരണയില്‍ കൂത്തുപറമ്പ്
ലാത്തിച്ചാർജും സംഘർഷവും രൂക്ഷമായതോടെ പൊലീസ് വെടിവെച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ കെ.കെ.രാജീവൻ, മധു, ബാബു, റോഷൻ, ഷിബുലാൽ എന്നിവർ വെടിയേറ്റു മരിച്ചു. വെടി കൊണ്ട് ഗുരുതരമായി പരിക്കേറ്റ പുഷ്പൻ ഇപ്പോഴും ജീവച്ഛവമായി കിടക്കുന്നു. കൂത്തുപറമ്പ് വെടിവെയ്പിന് നവംബർ 25ന് 25 വർഷം പൂർത്തിയാകുമ്പോൾ ചർച്ചയാകുന്നത് രാഷ്ട്രീയത്തിലെ ധാർമികത മാത്രമാണ്.
ഈ സംഭവം കേരള രാഷ്ട്രീയത്തിൽ വലിയ ചലനം സൃഷ്ടിച്ചു. മന്ത്രിയായ എം.വി.രാഘവന് ദീർഘകാലം പൊതുപരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതരത്തിൽ ഉപരോധമുണ്ടായി. സർക്കാർ നിയോഗിച്ച പദ്‌മനാഭൻ നായർ കമ്മീഷൻ സംഭവത്തിൽ അന്വേഷണം നടത്തി. നിരായുധർക്ക് നേരെയാണ് പൊലീസ് വെടിവെച്ചതെന്ന് കമ്മിഷൻ കണ്ടെത്തി. അവസാന കാലം വരെ സിപിഎമ്മിനോട് രാഷ്ട്രീയമായും ശാരീരികമായും പോരാടി നിന്ന എംവി രാഘവൻ ഒടുവില്‍ യുഡിഎഫില്‍ നിന്ന് അകന്നു. മകൻ നികേഷ് കുമാർ സിപിഎം ചിഹ്നത്തില്‍ നിയമസഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. കൂത്തുപറമ്പ് വെടിവെയ്പ്പിന്‍റെ നീറുന്ന ഓർമ്മകൾ അരിവാൾ ചുറ്റിക നക്ഷത്രത്തില്‍ ശേഷിക്കുന്നു എന്നതാണ് നികേഷ് കുമാറിന്‍റെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. സിപിഎം വിട്ട ശേഷം എംവിആർ രൂപീകരിച്ച സിഎംപിയിലെ ഒരു വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നതിനും കേരളം സാക്ഷിയായി.