കേരളം

kerala

ETV Bharat / city

ഗെയില്‍ പദ്ധതി കമ്മിഷൻ ചെയ്‌തു; യാഥാര്‍ഥ്യമാകുന്നത് സിപിഎം തുടക്കത്തില്‍ എതിര്‍ത്ത പദ്ധതി

പദ്ധതിക്കെതിരെയുള്ള പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ച സിപിഎം അന്ന് പറഞ്ഞത് 'വാതക ബോംബിന് മുകളിൽ ജീവിക്കാൻ ഞങ്ങൾക്കാവില്ല എന്നായിരുന്നു'.

By

Published : Nov 24, 2020, 3:18 PM IST

cpm gas pipeline programme news  gail pipeline programme  ഗെയില്‍ പൈപ്പ് ലൈൻ  സിപിഎം വാര്‍ത്തകള്‍  കണ്ണൂര്‍ സിപിഎം വാര്‍ത്തകള്‍
ഗെയില്‍ പദ്ധതി കമ്മീഷൻ ചെയ്‌തു; യാഥാര്‍ഥ്യമാകുന്നത് സിപിഎം തുടക്കത്തില്‍ എതിര്‍ത്ത പദ്ധതി

കണ്ണൂർ: ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) പദ്ധതി കമ്മിഷൻ ചെയ്തതോടെ കാലം വീണ്ടും കഥകളെ കൂട്ടിവായിക്കുകയാണ്. തുടക്കത്തിൽ സിപിഎം പ്രക്ഷോഭം നടത്തി എതിർത്ത ഒരു പദ്ധതി കൂടി കേരളത്തിൽ യാഥാർഥ്യമായിരിക്കുന്നു. അതും സംസ്ഥാന സർക്കാരിന്‍റെ സ്വന്തം പദ്ധതി എന്ന നിലയിൽ. പാചക വാതക പെപ്പ് ലൈൻ പദ്ധതിക്കെതിരെ 2012ൽ കൊച്ചിയിൽ ആരംഭിച്ച പ്രക്ഷോഭം മറ്റ് ജില്ലകളിലും ആളിക്കത്തി. ജനങ്ങൾക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചു.

ഗെയില്‍ പദ്ധതി കമ്മീഷൻ ചെയ്‌തു; യാഥാര്‍ഥ്യമാകുന്നത് സിപിഎം തുടക്കത്തില്‍ എതിര്‍ത്ത പദ്ധതി

പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിച്ച സിപിഎം അന്ന് പറഞ്ഞത് 'വാതക ബോംബിന് മുകളിൽ ജീവിക്കാൻ ഞങ്ങൾക്കാവില്ല എന്നായിരുന്നു'. രാജ്യസഭ എംപിയായിരിക്കെ പി.രാജീവാണ് കൊച്ചിയിൽ സമരത്തിന് തീ കൊളുത്തിയത്. എന്നാൽ 2016ലെ തെരഞ്ഞെടുപ്പ് മുന്നോടിയായി സിപിഎം അടവ് മാറ്റി. ഇത് പാർട്ടി പദ്ധതിയാക്കി മാറ്റി. ഭരണത്തിൽ വന്നതോടെ ബലം പ്രയോഗിച്ച് ഇടത് സർക്കാർ കൊച്ചിയിൽ നിന്ന് കാസർകോട് വരെ പൈപ്പ് വലിച്ചു. ദുരിതമനുഭവിക്കുന്നവരുടെ ശബ്ദം കേൾക്കാൻ പോലും പഴയ സമരക്കാർ കൂട്ടാക്കിയില്ല. അന്ന് സമരത്തിന്‍റെ ഭാഗമായിരുന്ന ലോക്കൽ കമ്മറ്റി അംഗവും എൻജിഒ നേതാവുമായ പി.പി മോഹനൻ അന്നും ഇന്നും ഉണ്ടായ മാറ്റങ്ങൾ ഓർക്കുകയാണ്.

പാടത്തും പറമ്പിലും ട്രാക്ടറും ടില്ലറും വന്നപ്പോൾ തുടങ്ങിയതാണ് കൊടികുത്തിയിലുള്ള പ്രതിഷേധം. ആ യന്ത്രങ്ങൾ ഒടുവിൽ സംസ്ഥാന സർക്കാർ തന്നെ നിർമിക്കാൻ തുടങ്ങി. കണ്ണൂരിലും കാസർകോടും പ്രവർത്തിച്ചിരുന്ന ചെങ്കല്ല് വെട്ട് കേന്ദ്രങ്ങളിൽ മെഷീൻ പരീക്ഷിച്ചപ്പോഴായിരുന്നു അടുത്ത സമരം. എന്നാൽ ആ കൽപ്പണകളിൽ ഭൂരിഭാഗവും സിപിഎം അധീനതയിലാണ്. പിന്നീട് കമ്പ്യൂട്ടറിനെതിരായിരുന്നു വൻ സമരം. അതില്ലാതെ ഇപ്പോൾ ഒന്നും നടക്കാത്ത അവസ്ഥയായി.

സർക്കാർ സ്ഥാപനങ്ങളുടെ പ്രധാന സഹായിയുമായി മാറി കമ്പ്യൂട്ടർ. പിന്നീട് സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരായി സമരം. അതിൽ പെട്ട് കൂത്തുപറമ്പിൽ അഞ്ച് ജീവനുകൾ പൊലിഞ്ഞു. ഒരാൾ ജീവച്ഛവമായി. ഒടുവിൽ സ്വാശ്രയ കോളജിന്‍റെ നടത്തിപ്പ് സിപിഎം നിയന്ത്രണത്തിലുമായി. സംസ്ഥാന സർക്കാരിന് ആറായിരം കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് പറഞ്ഞ് എതിർത്ത വിഴിഞ്ഞം പദ്ധതി ഇപ്പോൾ പല സൗജന്യങ്ങളും ഏറ്റുവാങ്ങി ഉയർന്ന് വരികയാണ്.

ABOUT THE AUTHOR

...view details