കണ്ണൂർ: സിൽവർലൈൻ പദ്ധതിക്കെതിരായ ന്യായങ്ങൾ വിചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി ഇപ്പോൾ പറ്റില്ല എന്നാണ് പറയുന്നത്. പിന്നെ എപ്പോഴാണ് നടക്കുകയെന്ന് മുഖ്യമന്ത്രി ചോദിച്ചു. പദ്ധതിയുടെ പേരിൽ ഭൂമി നഷ്‌ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
ആരെയും വിഷമിപ്പിക്കാനല്ല സർക്കാരിന്‍റെ തീരുമാനം. ഗ്രാമങ്ങളിൽ നാലിരട്ടിയാണ് നഷ്‌ടപരിഹാരം നൽകുന്നത്. ആരെയും വഴിയാധാരമാക്കാനല്ല സർക്കാർ നിൽക്കുന്നത്. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിത്. സിൽവർലൈൻ പദ്ധതിയുടെ സർവേ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.