കാസർകോട്: അനന്തംപള്ളം ഗ്രാമത്തിന് ഇപ്പോൾ ചുവപ്പ് നിറമാണ്. ഇവിടുത്തെ പാടങ്ങളിലെല്ലാം വിളവെടുക്കാൻ പാകമായ ചീരകൾ നിറഞ്ഞു നിൽക്കുകയാണ്. കാസർകോട്ടെ തീരദേശമേഖലയായ അനന്തംപള്ളമാണ് ചീരയുടെ ഗ്രാമമായി അറിയപ്പെടുന്നത്.
നൂറുമേനി വിളവ് നൽകുന്ന ചീരകൃഷിയിലാണ് അനന്തംപള്ളത്തെ കർഷകരുടെ പ്രതീക്ഷകൾ. അര നൂറ്റാണ്ടിലേറെ കാലത്തെ പാരമ്പര്യമുണ്ട് ഇവിടത്തെ ചീര പാടത്തിന്. മുപ്പത് ഏക്കറോളം സ്ഥലത്താണ് ഒരു കൂട്ടം കർഷകർ ചീരകൃഷി ഒരുക്കിയിട്ടള്ളത്.
പ്രദേശത്തെ അമ്പതോളം കുടുംബങ്ങളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. കർഷകർ സ്വയം വികസിപ്പിച്ചെടുത്ത വിത്തുകളാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ചീരകൃഷി ആറുമാസത്തോളം നീണ്ടു നിൽക്കും.