കേരളം

kerala

ETV Bharat / business

ആർബിഐ നേരിടാൻ പോകുന്നത് കനത്ത വെല്ലുവിളിയെന്ന് എസ്ബിഐ ഇക്കോറാപ്പ് റിപ്പോർട്ട് - ആർബിഐ

കേന്ദ്ര ബാങ്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും സർക്കാരിന്‍റെ ധന നയങ്ങളാണ് വളർച്ച സാധ്യതകൾ തീരുമാനിക്കുകയെന്നും എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

sbi ecowrap report 2021  monetary steps rbi  govt fiscal policy  ആർബിഐ  എസ്ബിഐ ഇക്കോറാപ്പ് റിപ്പോർട്ട്
ആർബിഐ നേരിടാൻ പോകുന്നത് കനത്ത വെല്ലുവിള്ളികളെന്ന് എസ്ബിഐ ഇക്കോറാപ്പ് റിപ്പോർട്ട്

By

Published : Jun 17, 2021, 1:04 AM IST

Updated : Jun 17, 2021, 6:22 AM IST

ന്യൂഡൽഹി: കൊവിഡ് ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സമ്പദ് വ്യവസ്ഥയെ പുറത്തുകൊണ്ട് വരാൻ ആർബിഐയുടെ ധന നയങ്ങൾ (monetary policy) കൊണ്ട് മാത്രം സാധ്യമാകില്ലെന്ന് എസ്‌ബിഐ ഇക്കോറാപ്പ് റിപ്പോർട്ട്. സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുന്നതിനും രൂപയുടെ മൂല്യം പിടിച്ചുനിർത്തുന്നതിനും കേന്ദ്ര ബാങ്ക് നിരവധി വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും റിപ്പോർട്ട് പറയുന്നു.

സർക്കാരിന്‍റെ ധനനയങ്ങളാണ് (fiscal policy) വളർച്ച സാധ്യതകൾ തീരുമാനിക്കുകയെന്നും എസ്ബിഐയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് സൗമ്യ കാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. കൊവിഡ് വ്യാപനം സാമ്പത്തിക പ്രവർത്തനങ്ങളുടെ വേഗത കുറച്ചു.

ഈ അവസ്ഥ സർക്കാരിന്‍റെ പ്രവർത്തനങ്ങളെയും ബാധിക്കും. അതുകൊണ്ട് തന്നെ കേന്ദ്ര ബാങ്കിന് ഉപരി സർക്കാരിന്‍റെ ധന നയങ്ങൾക്കാണ് വിപണിയിൽ വളർച്ചയും ആത്മവിശ്വാസവും കൊണ്ടുവരാൻ കഴിയുകയെന്നും സൗമ്യ കാന്തി ഘോഷ് അഭിപ്രായപ്പെടുന്നു.

വാക്‌സിനേഷഷൻ; സർക്കാരിന് 13,851 കോടി രൂപയുടെ അധിക ബാധ്യത

നിലവിലെ സാഹചര്യത്തിൽ എക്സൈസ് വരുമാനം 3.35 ലക്ഷം കോടി രൂപയായി ഉയർത്തുന്നതിന് കേന്ദ്രം കൂടുതൽ പരിശ്രമിക്കേണ്ടി വരും. പെട്രോൾ, ഡീസൽ വില വർധന ഇതേ രീതിയിൽ തുടരുകയാണെങ്കിൽ എക്‌സൈസ് വരുമാനത്തിൽ 76,339 കോടി രൂപയുടെ വർധനവ് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ 1.58 ലക്ഷം കോടി രൂപ വായ്‌പയെടുക്കുമെന്ന പ്രഖ്യാപനം നല്ലതാണെങ്കിലും സമീപകാലത്ത് കേന്ദ്രം സ്വീകരിച്ച ചില നടപടികൾ സാമ്പത്തിക രംഗത്തെ ബാധിച്ചു.

Also Read:പി&കെ വളങ്ങൾക്ക് പോഷക അധിഷ്ഠിത സബ്‌സിഡി പ്രഖ്യാപിച്ച് കേന്ദ്രം

പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം ഭക്ഷ്യധാന്യ വിതരണം ജൂലൈ മുതൽ 2021 നവംബർ അവസാനം വരെ നീട്ടിയിരുന്നു. ഇതിനായി 91,000 കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷ.

അതേസമയം 18 വയസിന് മുകളിലുള്ള 75 ശതമാനം പേർക്കും കൊവിഡ് വാക്‌സിൻ നൽകുമ്പോൾ 13,851 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഇന്ത്യ വിദേശ വാക്‌സിൻ കമ്പനികളുമായി ധാരണയിലെത്തിയാൽ ഈ ചെലവ് വീണ്ടും വർധിക്കും.

എല്ലാം ചേർത്ത് സർക്കാർ നയങ്ങൾ ആകെ 28,512 കോടിയുടെ അധിക ബാധ്യത വരുത്തിവയ്ക്കുമെന്നും സൗമ്യ കാന്തി ഘോഷിന്‍റെ റിപ്പോർട്ട് പറഞ്ഞുവയ്ക്കുന്നു.

Last Updated : Jun 17, 2021, 6:22 AM IST

ABOUT THE AUTHOR

...view details