കേരളം

kerala

By

Published : Feb 9, 2020, 2:09 AM IST

ETV Bharat / business

ഉത്തരവാദിത്തമുള്ള ബജറ്റ്; മാന്ദ്യം ഉടൻ പരിഹരിക്കാൻ പ്രാപ്‌തമല്ല

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സമ്മതിക്കേണ്ടതായിരുന്നുവെന്ന് പ്രശസ്‌ത എഴുത്തുകാരൻ ഗുരുചരൺ ദാസ് പറയുന്നു.

ഹൈദരാബാദ്: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സമ്മതിക്കുകയും തുടർന്ന് അതിൽ നിന്ന് കരകയറാൻ അവർ എങ്ങനെ പദ്ധതിയിട്ടിരുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യേണ്ടിയിരുന്നു.
ഇന്ത്യ ഇപ്പോൾ നേരിടുന്ന സാമ്പത്തിക മാന്ദ്യത്തെ നേരിടാൻ രണ്ട് വഴികളേയുള്ളൂ. ഒന്ന് ഉപഭോഗത്തിലൂടെയാണ്; രണ്ടാമത്തേത് നിക്ഷേപത്തിലൂടെയും. ഈ ബജറ്റ് രണ്ടാമത്തെ വഴിയാണ് സ്വീകരിച്ചത്, എന്‍റെ കാഴ്‌ചപ്പാടിൽ ഇത് ശരിയായ മാർഗമാണ്.

ഉപഭോഗമെന്ന ആദ്യ മാർഗത്തിൽ ബാങ്ക് കൈമാറ്റങ്ങളിലൂടെ ആളുകളുടെ കൈകളിൽ പണമെത്തിക്കും. അവർ പണം, ഉപഭോക്തൃവസ്‌തുക്കളിൽ ചെലവഴിക്കും, ഇത് ആവശ്യകത വർധിപ്പിക്കുകയും വർധിച്ച ആവശ്യകത മൂലം ഫാക്‌ടറികളുടെ പ്രവർത്തനം കൂടുകയും, ഇത് കൂടുതൽ തൊഴിൽ സൃഷ്‌ടിക്കുകയും വീണ്ടും ചെലവാക്കൽ കൂടുകയും ചെയ്യും. ഇത്തരത്തിലുള്ള ചാക്രിക ചലനം വഴി മാന്ദ്യത്തിൽ നിന്ന് കരകയറാം.

രണ്ടാമത്തെ മാർഗം നിക്ഷേപമാണ്; നിക്ഷേപം തൊഴിൽ സൃഷ്‌ടിക്കുകയും, തൊഴിൽ ജനങ്ങളുടെ കൈയിൽ പണമെത്തിക്കുന്നു; ഇത് ഉപഭോഗം വർധിപ്പിക്കുന്നു, അത് ഫാക്‌ടറികളുടെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുന്നു, ഇത് വീണ്ടും തൊഴിൽ വർധനയിലേക്ക് നയിക്കുന്നു, വീണ്ടും ഈ ചാക്രിക പ്രവർത്തനം മാന്ദ്യത്തിൽ നിന്നും രക്ഷിക്കും.
രണ്ടാമത്തെ രീതിയാണ് നല്ലത്, കാരണം ഇത് ആസ്‌തികൾ സൃഷ്‌ടിക്കുന്നു. റോഡുകൾ, ജലപാതകൾ, കുടിവെള്ളത്തിനുള്ള പൈപ്പ് ലൈനുകൾ, പാർപ്പിടം, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളിൽ ആകെ 103 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ധനമന്ത്രി അവസരം പാഴാക്കി
സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുടക്കത്തിൽ തന്നെ സമ്മതിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ അതിൽ നിന്ന് എങ്ങനെ പുറത്തു കടക്കാമെന്ന് വിശദീകരിക്കണമായിരുന്നു. മികച്ച തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനുള്ള നിരവധി സംരംഭങ്ങൾക്കായുള്ള നിർദ്ദേശങ്ങൾ ബജറ്റിലുണ്ട്. എന്നാൽ ഈ സംരംഭങ്ങൾ സൃഷ്‌ടിക്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ തൊഴിൽ വർധനയെക്കുറിച്ച് ഒരു ഏകദേശ കണക്കുകൂട്ടൽ ധനമന്ത്രി നൽകിയിരുന്നുവെങ്കിൽ ജനങ്ങളുടെ പ്രതീക്ഷ പരിഷ്‌കാരങ്ങൾ പ്രഖ്യാപിക്കാനുള്ള ഒരേയൊരു അവസരം ബജറ്റ് അല്ലെങ്കിലും, സീതാരാമൻ ഒരു മികച്ച അവസരം പാഴാക്കി. പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ പരിഷ്‌കാരങ്ങൾ സ്വീകരിക്കാം. ഇത്തരം പരിഷ്‌കാരങ്ങൾ മൂലം വരുന്ന ഹ്രസ്വകാല പ്രശ്‌നങ്ങളെ മറന്നും പൊതുജനങ്ങൾ പരിഷ്‌കാരങ്ങൾ കൂടുതൽ സ്വീകരിക്കും.

ഉദാഹരണത്തിന്, ഉൽ‌പാദനക്ഷമത ഉയർത്തുന്ന ഒരു പ്രധാന കാർഷിക പരിഷ്‌കരണത്തെക്കുറിച്ച് ധനമന്ത്രി സൂചിപ്പിച്ചത് - കർഷകന്‍റെ ഭൂമി ദീർഘകാല പാട്ടത്തിനെടുക്കുന്നതിലൂടെയുള്ള കരാർ കൃഷി. കേന്ദ്രം കുറച്ചുകാലമായി ഇതിനായി വാദിക്കുന്നുണ്ടെങ്കിലും സംസ്ഥാനങ്ങൾക്ക് ഇതിനോട് തണുത്ത പ്രതികരമാണ്. ഭൂമി- തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങൾ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിൽ അത് രാജ്യം കൂടുതൽ ആവേശത്തോടെ സ്വീകരിക്കുമായിരുന്നു.

ഏറ്റവും വലിയ നിരാശ

ഇറക്കുമതി കുറക്കാൻ സംരക്ഷണം, ഇറക്കുമതിക്ക് ബദൽ എന്നിവ സംബന്ധിച്ച നയങ്ങൾ, ഒന്നും തന്നെ ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. സാമ്പത്തിക സർവേ കയറ്റുമതിക്ക് ഊന്നൽ നൽകുന്ന ബജറ്റിനെക്കുറിച്ച് വലിയ പ്രതീക്ഷകൾ നൽകിയിരുന്നു. ചൈന നേരിടുന്ന പ്രശ്‌നങ്ങൾ കണക്കിലെടുത്ത് ആഗോള ശൃംഖലകൾ പുനഃക്രമീകരിക്കപ്പെടുന്നതിനാൽ ഇത്തരമൊരു മുന്നേറ്റത്തിനുള്ള ശരിയായ സമയമായിരുന്നു ഇത്. ആഭ്യന്തര വിപണിയെ ആശ്രയിച്ച് ഒരു രാജ്യവും ചരിത്രത്തിൽ സമ്പന്നമായിട്ടില്ല. കയറ്റുമതി ഈ ഗവൺമെന്‍റിനെ സംബന്ധിച്ച് ഏറ്റവും വലിയ സാമ്പത്തിക പരാജയമായിരിക്കാം, ഇത് മൂലമാണ് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ സർക്കാർ പരാജയപ്പെടുന്നത്.
വിയറ്റ്നാമുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ ഏഴു വർഷമായി ഇന്ത്യയുടെ കയറ്റുമതി നിശ്ചലമാണ്, ഇതേ കാലയളവിൽ വിയറ്റനാമിന്‍റെ കയറ്റുമതി മുന്നൂറ് ശതമാനം വർധിച്ചു.

ഇപ്പോഴും യാഥാർത്ഥ്യബോധമുള്ള ബജറ്റ്

2020ലെ ബജറ്റ് പെട്ടെന്ന് സമ്പദ്‌ വ്യവസ്ഥയെ വീണ്ടെടുക്കാൻ പ്രാപ്‌തമല്ല. എന്നിരുന്നാലും, ഇത് വിവേകപൂർണവും യാഥാർത്ഥ്യബോധമുള്ളതുമായ ബജറ്റാണ്. ഒരു വലിയ ഉത്തേജനം നൽകാനുള്ള സാമ്പത്തിക അവസ്ഥയിലല്ല ഇന്ത്യ.
മൊത്തത്തിൽ, ധനകാര്യ മന്ത്രി വളരെ വിവേകപൂർവം അപകട സാധ്യത കുറക്കുന്ന തരത്തിലെ തീരുമാനങ്ങളാണ് കൈകൊണ്ടത്. കമ്പനി നിയമം വിവേചനവത്കരിക്കുന്നതിനുള്ള ഭേദഗതി, നികുതിദായകനെ ഉപദ്രവിക്കരുതെന്ന് നിയമപരമായി സംസ്ഥാനത്തെ ചുമതലപ്പെടുത്തുന്ന ചാർട്ടർ പോലെയുള്ളവ ഈ ബജറ്റിലെ എന്‍റെ പ്രിയപ്പെട്ട തീരുമാനങ്ങളാണ്. മോദി സർക്കാരിന് ഇവ നേടാൻ കഴിയുമെങ്കിൽ അത് ചെറിയ വിജയമല്ല.

ABOUT THE AUTHOR

...view details