കേരളം

kerala

ETV Bharat / business

എന്തുകൊണ്ട് ഉള്ളി പ്രതിസന്ധി?

സാധാരണ വിളവെടുപ്പുകഴിഞ്ഞ് ഒക്ടോബര്‍ ആദ്യവാരത്തോടെ വിപണിയിലെത്തേണ്ടിയിരുന്ന ഉള്ളി ഈ വര്‍ഷം ഇപ്പോഴും കൃഷിയിടത്തില്‍ത്തന്നെ നില്‍ക്കുകയാണ്. അതേസമയം ഉള്ളിയുടെ ആവശ്യം വര്‍ധിച്ചതോടെ വില കുതിച്ചുയരാന്‍ തുടങ്ങി.

By

Published : Dec 5, 2019, 1:46 PM IST

എന്തുകൊണ്ട് ഉള്ളി പ്രതിസന്ധി  indian onion rate latest  rate of onion india india  indian onion  ഉള്ളി വില  what is the cause of onion crisis ?
എന്തുകൊണ്ട് ഉള്ളി പ്രതിസന്ധി?

ഉള്ളിവില കുതിച്ചുയരുമ്പോള്‍ ജനങ്ങള്‍ കണ്ണുനീരണിയുകയാണ്. ഉള്ളി വില 100 രൂപ കടന്നതോടെ സാധാരണ ജനങ്ങള്‍ വലിയ വിഷമത്തിലായിരിക്കുന്നു. ഈ പ്രതിസന്ധി നമ്മുടെ രാജ്യത്തുടനീളവും അയല്‍രാജ്യങ്ങളിലും പ്രകടമാണ്. എന്തുകൊണ്ട് ഈ പ്രതിസന്ധി? എന്തുകൊണ്ട് ഉള്ളിവിലക്കയറ്റം ഇത്രയും നമ്മെ ഭയപ്പെടുത്തുന്നു? എന്താണ് ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്?

നമ്മുടെ നാട്ടിലെ ഉള്ളി കൃഷി

പ്രതിവര്‍ഷം 1.20 ദശലക്ഷം ഹെക്ടര്‍ സ്ഥലത്താണ് നമ്മുടെ രാജ്യത്ത് ഉള്ളി കൃഷി നടക്കുന്നത്. ഒരു ഹെക്ടറില്‍ 16 ടണ്‍ എന്ന് കണക്കാക്കിയാല്‍ ഏകദേശം 19.40 ദശലക്ഷം ടണ്‍ ഉള്ളി ഓരോ വര്‍ഷവും ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, തെലങ്കാന എന്നിവയാണ് ഉള്ളി ഉല്‍പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങള്‍. മഹാരാഷ്ട്രയില്‍ മാത്രം ഖാരിഫ് വിളയായി 76,279 ഹെക്ടര്‍ സ്ഥലത്ത് ഉള്ളി കൃഷി ചെയ്യുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്‌ച കുര്‍ണൂല്‍ വിപണിയില്‍ ഒരു ക്വിന്‍റല്‍ ഉള്ളിയുടെ വില 10,150 രൂപയായിരുന്നു.

ഉള്ളി ഉപഭോഗം: ഇപ്പോഴത്തെ പ്രശ്‌നം എന്തുകൊണ്ട്?

ഇന്ത്യയില്‍ ശരാശരി ഓരോ പൗരനും 19 കിലോഗ്രാം ഉള്ളി ഉപയോഗിക്കുന്നു. ഉള്ളി കൃഷിയില്‍ ഏര്‍പ്പെട്ടിട്ടുള്ള സംസ്ഥാനങ്ങളില്‍ ഇത്തവണ മിതമായ മഴമുതല്‍ കനത്തമഴ വരെ ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ സാധാരണ നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ ഒന്നരമടങ്ങ് അധികം മഴ ലഭിച്ചിട്ടുണ്ട്. ഗുജറാത്തില്‍ രണ്ടിരട്ടിയും മധ്യപ്രദേശില്‍ 70 ശതമാനവും തെലങ്കാനയില്‍ 65 ശതമാനവും അധികം മഴ കിട്ടി. അതിന്‍റെ ഫലമായി ഉള്ളി വിളവില്‍ കനത്ത നഷ്ടം ഉണ്ടായി. ഉള്ളിച്ചെടി മഴയെ അതിജീവിച്ചുവെങ്കിലും വൈകി വിത നടത്തിയ സ്ഥലങ്ങളിലൊന്നും വിളവുണ്ടായില്ല. സാധാരണ വിളവെടുപ്പുകഴിഞ്ഞ് ഒക്ടോബര്‍ ആദ്യവാരത്തോടെ വിപണിയിലെത്തേണ്ടിയിരുന്ന ഉള്ളി ഈ വര്‍ഷം ഇപ്പോഴും കൃഷിയിടത്തില്‍ത്തന്നെ നില്‍ക്കുകയാണ്. അതേസമയം ഉള്ളിയുടെ ആവശ്യം വര്‍ധിച്ചതോടെ വില കുതിച്ചുയരാന്‍ തുടങ്ങി.


എന്താണ് സര്‍ക്കാരിന്‍റെ പങ്ക്?

നവംബര്‍ ആദ്യവാരം വരെ ഇന്ത്യയില്‍നിന്ന് 3,467 കോടിരൂപയുടെ ഉള്ളി കയറ്റുമതി ചെയ്‌തു. എന്നാല്‍ ഉള്ളി ക്ഷാമം വ്യക്തമായതോടെ ആഭ്യന്തര വിപണിയില്‍ ഉള്ളി ലഭ്യമാക്കാനും വില നിയന്ത്രിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചു. ഇത് നമ്മുടെ ഉള്ളിയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന രാജ്യങ്ങളിലും പ്രതിസന്ധിയുണ്ടാക്കി. ഉള്ളി കയറ്റുമതി ചെയ്യുന്നതിനു പകരം ഇന്ത്യ ഇപ്പോൾ അഫ്ഘാനിസ്ഥാന്‍, തുര്‍ക്കി, ഇറാന്‍, ഈജിപ്‌ത് എന്നീ രാജ്യങ്ങളില്‍നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുകയാണ്.


അയല്‍രാജ്യങ്ങളിലെ സ്ഥിതി

ബംഗ്ലാദേശ്: ഉള്ളി കൃഷി പ്രധാനമന്ത്രി നിരോധിച്ചു. ഉള്ളി കിലോയുടെ വില 30 ടാക്ക(25 രൂപ) ടാക്കയില്‍നിന്ന് 260 ടാക്ക (218 രൂപ) വരെ ഉയര്‍ന്നു.

മ്യാന്‍മര്‍: ഒരു വിസ (1.6 കിലോ) ഉള്ളി വില കഴിഞ്ഞ വര്‍ഷം 450 ക്യാറ്റ് ആയിരുന്നത് ഈ വര്‍ഷം 850 ക്യാറ്റ് ആയി ഉയര്‍ന്നു. ഒരു ബര്‍മീസ് ക്യാറ്റ് എന്നത് 0.47 ഇന്ത്യന്‍ രൂപ.

നേപ്പാള്‍: ഒരു കിലോ ഉള്ളി വില നവംബറില്‍ 100 നേപ്പാള്‍ രൂപ ആയിരുന്നത് ഇപ്പോള്‍ 150 രൂപയായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇതുകാരണം ബീറാറിലെ ഇന്ത്യന്‍ അതിര്‍ത്തിയിലൂടെ നേപ്പാളിനേക്ക് ഉള്ളി കള്ളക്കടത്ത് വര്‍ധിച്ചു. ഒരു നേപ്പാള്‍ രൂപ 0.62 ഇന്ത്യന്‍ രൂപയ്ക്ക് തുല്യം.

പാക്കിസ്ഥാന്‍: ഒരു കിലോ ഉള്ളി വില 70 പാക്കിസ്ഥാന്‍ രൂപ. വില വര്‍ദ്ധന നിയന്ത്രിക്കാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ പാടുപെടുകയാണ്. ഒരു പാക്കിസ്ഥാന്‍ രൂപ 0.46 ഇന്ത്യന്‍ രൂപയ്ക്ക് തുല്യം.

ശ്രീലങ്ക: കഴിഞ്ഞ വര്‍ഷം ഒരു കിലോ ഉള്ളി വില 95 ശ്രീലങ്കന്‍ രൂപയായിരുന്നെങ്കില്‍ ഇപ്പോള്‍ അത് 158 ശ്രീലങ്കന്‍ രൂപ (62 ഇന്ത്യന്‍ രൂപ) ആയി ഉയര്‍ന്നിരിക്കുന്നു.

ABOUT THE AUTHOR

...view details