കേരളം

kerala

ETV Bharat / business

ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നാല് ലിറ്റർ മദ്യം വാങ്ങാൻ അനുവദിക്കണമെന്ന് നിർദ്ദേശം - ഡ്യൂട്ടി ഫ്രീ ഷോപ്പ്-മദ്യ അലവൻസ്

തായ്‌ലൻഡ്, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾക്ക് തുല്യമായി മദ്യ അലവൻസ് കൊണ്ടുവരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം.

'Allow to buy four litres liquor in duty free shops'
ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ നാല് ലിറ്റർ മദ്യം വാങ്ങാൻ അനുവദിക്കുണമെന്ന് നിർദ്ദേശം

By

Published : Dec 26, 2019, 4:25 PM IST

ന്യൂഡൽഹി: ഇന്ത്യൻ വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് ഒരാൾക്ക് വാങ്ങാവുന്ന മദ്യത്തിന്‍റെ അളവ് നാല് ലിറ്ററാക്കണമെന്ന നിർദ്ദേശവുമായി സ്വകാര്യ വിമാനത്താവള കമ്പനികൾ. തായ്‌ലൻഡ്, സിംഗപ്പൂർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾക്ക് തുല്യമായി മദ്യ അലവൻസ് ഇന്ത്യയിലും കൊണ്ടുവരണമെന്നാണ് കമ്പനികളുടെ നിർദ്ദേശം.

സൗത്ത് ഈസ്‌റ്റ് ഏഷ്യ/മിഡിൽ ഈസ്‌റ്റ് മേഖലയിലെ ഡ്യൂട്ടി ഫ്രീ മേഖലയിൽ കൂടുതൽ വ്യാപാരം നടക്കുന്നത് ഇന്ത്യയിൽ നിന്നുള്ള ടൂറിസ്‌റ്റുകളിലൂടെയാണെന്ന് 2020-21 ലെ ബജറ്റിനുള്ള നിർദ്ദേശത്തിൽ അസോസിയേഷൻ ഓഫ് പ്രൈവറ്റ് എയർപോർട്ട് ഓപ്പറേറ്റേഴ്‌സ് (എപി‌എ‌ഒ) വ്യക്തമാക്കി. ഇന്ത്യൻ യാത്രക്കാർ ഇന്ത്യക്ക് പുറത്തുനിന്ന് കൂടുതലായി ഡ്യൂട്ടി ഫ്രീ സാധനങ്ങൾ വാങ്ങുന്നു.ഇന്ത്യയിൽ നൽകുന്ന മദ്യ അലവൻസ് അയൽ രാജ്യങ്ങളിലെയും ഏഷ്യാ പസഫിക് രാജ്യങ്ങളിലെയും മദ്യ അലവൻസിന് തുല്യമല്ലെന്നും എ.പി‌.എ‌.ഒ ബജറ്റിന് മുന്നോടിയായി സർക്കാരിന് സമർപ്പിച്ച നിർദ്ദേശത്തിൽ പറയുന്നു.

വരുമാനം കൂടുന്നത് വിമാനത്താവളങ്ങൾക്ക് ചെലവ് കുറക്കാൻ സഹായിക്കുമെന്നും അതുവഴി യാത്രക്കാർക്ക് കുറഞ്ഞ ചെലവിന്‍റെ ആനുകൂല്യം കൈമാറാനാകുമെന്നാണ് എ.പി‌.എ‌.ഒ അവകാശപ്പെടുന്നത്.

വിമാനത്താവള കമ്പനികൾ മുന്നോട്ട് വെച്ച നിർദ്ദേശത്തിന് നിരവധി ഗുണങ്ങളുണ്ടെന്ന് ക്ലബ് വൺ എയർ സിഇഒയും ഖത്തർ എയർവേയ്‌സ് മുൻ ഇന്ത്യ മേധാവിയുമായ രാജൻ മെഹ്‌റ പറഞ്ഞു. മദ്യം പുറത്തും ലഭ്യമാണ്, ഇത് കുറച്ചുകൂടി ചെലവേറിയതാണ്. എന്നാൽ ഗുണമേന്മക്ക് യാതൊരു ഉറപ്പുമില്ല. എന്നാൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ‌ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് ഗുണമേന്മ ഉറപ്പുള്ള ഉൽ‌പ്പന്നങ്ങൾ‌ ലഭിക്കുന്നു. അതിനാൽ സർക്കാർ മദ്യ അലവൻസ് വർധിപ്പിക്കണമെന്നും ഈ നടപടി ഇന്ത്യൻ വിമാനത്താവളങ്ങളുടെ വരുമാനം വർധിപ്പിക്കുമെന്നും രാജൻ മെഹ്‌റ പറഞ്ഞു.

ABOUT THE AUTHOR

...view details