മോസ്കോ: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്ന് റഷ്യ. ഇരു രാജ്യങ്ങളും തര്‍ക്കം പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.ചൈനീസ്-ഇന്ത്യൻ അതിർത്തിയിൽ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾ വളരെ ശ്രദ്ധയോടെയാണ് കാണുന്നതെന്നും ഇപ്പോള്‍ സംഭവിച്ചത് ഭയാനകമായതാണെന്നാണ് മനസിലാക്കുന്നതെന്നും ദിമിത്രി പെസ്കോവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ഭാവിയിൽ ഇത്തരം സാഹചര്യങ്ങൾ തടയുന്നതിനും പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഇല്ലെന്ന് ഉറപ്പുവരുത്തുന്നതിനും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നതിനും ഇരു രാജ്യങ്ങൾക്കും പ്രാപ്തിയുണ്ടെന്ന് തങ്ങൾ കരുതുന്നുവെന്നും' ദിമിത്രി പെസ്കോവ് പറഞ്ഞു. ചൈനയും ഇന്ത്യയും റഷ്യയുടെ അടുത്ത പങ്കാളികളും സഖ്യകക്ഷികളുമാണെന്ന് ക്രെംലിൻ വക്താവ് പറഞ്ഞു. റഷ്യയുമായി പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ബന്ധം ഇരുരാജ്യങ്ങള്‍ക്കുമുണ്ടെന്നും ക്രെംലിൻ വക്താവ് പറഞ്ഞു. സ്ഥിതിഗതികൾ വഷളാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ റഷ്യ സ്വാഗതം ചെയ്യുന്നതായി വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു.