തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ കൃത്യമായി ഇടപെട്ടത് കൊണ്ടാണ് പാലാരിവട്ടം മേൽപ്പാലം പൊളിഞ്ഞ് വീഴാതിരുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. പാലം വീണിരുന്നെങ്കിൽ നിർമ്മാണ കാലത്തെ എൻജിനിയർമാരും മന്ത്രിയും ജയിലിൽ പോകുമായിരുന്നെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്‍റെ ഒന്നാം ഓവർസിയേഴ്സ് കോൺഗ്രസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാരിവട്ടം മേൽപ്പാലം: ഇബ്രാഹിംകുഞ്ഞ് ജയിലില്‍ പോയേനെ എന്ന് മന്ത്രി ജി സുധാകരൻ
പാലം നിർമ്മാണത്തിന്‍റെ ഉത്തരവാദിത്തം മന്ത്രിക്കല്ല എന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ പ്രസ്താവന ശരിയല്ല. നിർമ്മാണ പ്രവർത്തനം നൂറുശതമാനം കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തം ഭരണപരമായി മേൽനോട്ടം വഹിക്കുന്ന മന്ത്രിക്കുണ്ട്.
Published : Jun 16, 2019, 1:44 PM IST
Published : Jun 16, 2019, 1:44 PM IST
|Updated : Jun 16, 2019, 2:42 PM IST
പാലം നിർമ്മാണത്തിന്‍റെ ഉത്തരവാദിത്തം മന്ത്രിക്കല്ല എന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്‍റെ പ്രസ്താവന ശരിയല്ല. നിർമ്മാണ പ്രവർത്തനം നൂറുശതമാനം കുറ്റമറ്റതാക്കാനുള്ള ഉത്തരവാദിത്തം ഭരണപരമായി മേൽനോട്ടം വഹിക്കുന്ന മന്ത്രിക്കുണ്ട്. അതില്ല എന്ന് പറയുന്നത് നിർമ്മാണപരമായ അജ്ഞാനവും പൊതുജനങ്ങൾക്ക് സ്വീകാര്യമായതുമല്ലെന്നും മന്ത്രി വിമർശിച്ചു. ചെന്നൈ ഐഐടിയും ഇ ശ്രീധരനും നൽകുന്ന നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.