കേരളം

kerala

'ബേട്ടി ബച്ചാവോ എന്നെഴുതിവച്ചിടത്ത് പെണ്‍കുട്ടികള്‍ വലിച്ചിഴക്കപ്പെടുന്നു'; ഗുസ്‌തി താരങ്ങള്‍ക്ക് ഡബ്ല്യുസിസിയുടെ പിന്തുണ

By

Published : Jun 2, 2023, 9:13 PM IST

വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും രാഷ്‌ട്രം എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നാണ് ഡബ്ല്യുസിസിയുടെ ചോദ്യം

ഗുസ്‌തി താരങ്ങള്‍ക്ക് ഡബ്ല്യുസിസിയുടെ പിന്തുണ  ഡബ്ല്യുസിസി  ബേട്ടി ബചാവോ  നമ്മുടെ പെണ്‍ മക്കൾ വലിച്ചിഴക്കപ്പെടുന്നു  Women in Cinema Collective support Wrestlers  WCC shares Facebook post  Women in Cinema Collective  WCC  Wrestlers  വിമണ്‍ ഇന്‍ സിനിമ കലക്‌ടീവ്  ഗുസ്‌തി താരങ്ങള്‍  ഡബ്ല്യൂസിസിയുടെ പ്രതികരണം  ഡബ്ല്യൂസിസി  ബേട്ടി ബചാവോ
ഗുസ്‌തി താരങ്ങള്‍ക്ക് ഡബ്ല്യുസിസിയുടെ പിന്തുണ

രാജ്യത്ത് ഗുസ്‌തി താരങ്ങള്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലയാള സിനിമയിലെ വനിത കൂട്ടായ്‌മയായ വിമണ്‍ ഇന്‍ സിനിമ കലക്‌ടീവ്. നീതിയ്‌ക്ക് വേണ്ടിയുള്ള ഗുസ്‌തി താരങ്ങളുടെ ഈ പോരാട്ടം നിര്‍ദയം അവഗണിക്കപ്പെടുന്നു എന്നാണ് ഡബ്ല്യുസിസിയുടെ പ്രതികരണം.

തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിമണ്‍ ഇന്‍ സിനിമ കലക്‌ടീവ് രംഗത്തെത്തിയത്. ബേട്ടി ബച്ചാവോ എന്നെഴുതി വച്ചിരിക്കുന്ന വഴിയോരങ്ങളില്‍ നമ്മുടെ പെണ്‍മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണെന്ന് കുറിച്ചുകൊണ്ടാണ് ഡബ്ല്യുസിസിയുടെ കുറിപ്പ് ആരംഭിക്കുന്നത്. വളർന്ന് വരുന്ന പെൺകുട്ടികൾക്കും കുടുംബത്തിനും രാജ്യം എന്ത് സന്ദേശമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നും ഡബ്ല്യുസിസി ചോദിക്കുന്നു.

'ബേട്ടി ബച്ചാവോ' എന്ന് എഴുതി വച്ചിരിക്കുന്ന വഴിയോരങ്ങളിലൂടെയും തെരുവുകളിലൂടെയും, നമ്മുടെ പെണ്‍മക്കൾ വലിച്ചിഴക്കപ്പെടുന്നു എന്ന വിരോധാഭാസം ഹൃദയഭേദകമാണ്‌'.

'അന്താരാഷ്ട്ര തലത്തിൽ നമ്മുടെ രാജ്യത്തിന്‍റെ യശസുയർത്തിയ റെസ്‌ലേഴ്‌സ് നീതി തേടുകയാണെന്ന് നമുക്ക്‌ അറിയാം. നീതിക്ക് വേണ്ടിയുള്ള ഈ പോരാട്ടം നിർദയം അവഗണിക്കപ്പെടുന്നു. ഒപ്പം തന്നെ അവർ ശാരീരികമായും മാനസികമായും ആക്രമിക്കപ്പെടുകയും, അപമാനിക്കപ്പെടുകയും ചെയ്യുന്നു'.

'നമ്മുടെ രാജ്യത്ത് ഏതൊരു സ്ത്രീക്കും ലിംഗപരമായ ചൂഷണങ്ങൾ ഇല്ലാത്ത സുരക്ഷിതമായ ഒരു തൊഴില്‍ അന്തരീക്ഷത്തിന് നിയമപരമായ അവകാശം ഉണ്ട്. അത് സജ്ജമാക്കാൻ, ഉത്തരവാദിത്വപ്പെട്ട പ്രവർത്തന സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും സമയോചിതമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെങ്കിൽ, പിന്നീട് അവരുടെ ഏക ആശ്രയം ഔദ്യോഗികമായി പരാതി നൽകി തങ്ങളുടെ പ്രതിഷേധം അറിയിക്കുക എന്നുള്ളത് മാത്രമാണ്. പരാതിക്കാരെ ചേർത്ത് നിർത്തുന്നതിന് പകരം, അവരുടെ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശം വരെ നിഷേധിക്കപ്പെടുന്നതാണ് നമ്മൾ കാണുന്നത്'.

'വളർന്ന് വരുന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു രാഷ്ട്രം എന്ന നിലയിൽ നാം നൽകാൻ ഉദ്ദേശിക്കുന്ന സന്ദേശം ഇതാണോ?!. ഭാവിയെ കുറിച്ച് വലിയ സ്വപ്‌നങ്ങൾ കാണുന്ന നമ്മുടെ പെണ്‍മക്കളെ, ഭാവി വനിത കായിക താരങ്ങളെ, അക്ഷരാർഥത്തിൽ ഭയപ്പെടുത്തുകയാണ് അധികാരികൾ ചെയ്‌തു കൊണ്ടിരിക്കുന്നത്'.

നമ്മുടെ കായിക താരങ്ങളുടെ ശബ്‌ദം വേണ്ട വിധത്തിൽ പരിഗണിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ഉത്തരവാദിത്തം ഉണ്ട്. അധികാരവും ഉത്തരവാദിത്തവും ഒരുമിച്ച് സഞ്ചരിക്കേണ്ടവയാണ്. അങ്ങേയറ്റം ദൗർഭാഗ്യകരമായ ഈ സാഹചര്യം സംവേദനക്ഷമതയോടും ബഹുമാനത്തോടും കൂടി അടിയന്തിരമായി പരിഹരിക്കണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

നീതിന്യായ വ്യവസ്ഥകളില്‍ ഊന്നി നിന്നു കൊണ്ട് പോരാട്ടം നടത്തുന്ന നമ്മുടെ വനിത റെസ്‌ലേഴ്‌സിനും, അവരോടൊപ്പം നിൽക്കുന്നവർക്കും, അവരുടെ നിശ്ചയദാർഢ്യത്തിനും, വിമൺ ഇൻ കലക്‌ടീവ് എല്ലാവിധ പിന്തുണയും, ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.'-വിമൺ ഇൻ കലക്‌ടീവ് കുറിച്ചു.

സിനിമ - രാഷ്‌ട്രീയ - സാമൂഹ്യ - സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖര്‍ രാജ്യത്തെ ഗുസ്‌സി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ച് ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിരുന്നു. രാജ്യത്തിന്‍റെ യശസുയര്‍ത്തിയവര്‍ തെരുവില്‍ നീതിക്കായി യാചിക്കുന്നു എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

Also Read:'എതിര്‍പക്ഷത്തുള്ളവര്‍ ശക്തരായതുകൊണ്ട് ഇവര്‍ തഴയപ്പെട്ടു കൂടാ’’; പോരാട്ടം തുടരുന്ന ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ടൊവിനോ

ABOUT THE AUTHOR

...view details