ഉത്തരാഖണ്ഡ്:ഉത്തരകാശിയില്‍ ഹോംസ്‌റ്റേയിലെ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉടമയും പാചകക്കാരനും അറസ്റ്റില്‍. യുവതി മുറിക്കുള്ളില്‍ ആത്മഹത്യ ചെയ്‌തതാണെന്ന പൊലീസ് വിലയിരുത്തലിന് പിന്നാലെ യുവതിയുടെ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്‌തത്. നവംബര്‍ ഒന്നിനാണ് ഉത്തരകാശിയിലെ കഫാലൗൺ ഗ്രാമത്തിലെ ഹോംസ്‌റ്റേയിലെ മുറിയില്‍ ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തിന് പിന്നാലെ കുടുംബം ദുരൂഹത ആരോപിച്ചെങ്കിലും പൊലീസ് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ മൃതദേഹം ആശുപത്രിയില്‍ നിന്നും ഏറ്റുവാങ്ങാതെ കുടുംബം ബഹളം വച്ചു (Senior Sub Inspector Rajesh Kumar). പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും കുടുംബം ആരോപിച്ചു. ഇതിന് പിന്നാലെ ഉത്തരകാശി പൊലീസ് സൂപ്രണ്ട് അര്‍പണ്‍ യദുവംശി സ്ഥലത്തെത്തുകയും കുടുംബവുമായി സംസാരിക്കുകയും ചെയ്‌തു. അഞ്ച് ദിവസത്തിനകം കേസില്‍ അന്വേഷണം തീര്‍പ്പാക്കുമെന്നും അറിയിച്ചു. ഇതോടെയാണ് കുടുംബം യുവതിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് (Uttarkashi News Updates).