ബെംഗളൂരു:വിസ്ട്രോൺ ഐഫോൺ പ്ലാന്‍റിലെ അക്രമത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്കാകുലനാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. ഉൽപ്പാദനം തുടരാൻ കമ്പനിയെ അനുവദിക്കുന്നതിന് സർക്കാർ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിസ്ട്രോൺ പ്രൈവറ്റ് ലിമിറ്റഡിൽ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് 5,000 കരാർ തൊഴിലാളികൾ ഉൾപ്പെടെ 7,000 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഡിസംബർ 12നാണ് ആക്രമണത്തിന് ആസ്പദമായ സംഭവം നടക്കുന്നത്. തൊഴിലാളികൾക്ക് വേതനം നൽകാത്തതുമായി ബന്ധപ്പെട്ടാണ് ആക്രമണം നടന്നത്.