ചെന്നൈ :വിഖ്യാത ചലച്ചിത്രകാരന്‍ സ്റ്റീവൻ സ്‌പിൽബർഗിന് നേരിടേണ്ടി വന്നിട്ടില്ലാത്ത വിമർശനങ്ങൾ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നതായി 'ദി കശ്‌മീർ ഫയൽസ്' സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 'കശ്‌മീർ ഫയൽസ്' സിനിമയിലെ കഥാപാത്രങ്ങളുടെ പേരിൽ തനിക്ക് വലിയ ഭീഷണികള്‍ നേരിടേണ്ടി വന്നു. എന്നാല്‍, അമേരിക്കന്‍ സംവിധായകന്‍ സ്റ്റീവൻ സ്‌പിൽബർഗിന്‍റെ 'ഷിൻഡ്‌ലേഴ്‌സ് ലിസ്റ്റ്' എന്ന ചിത്രത്തിന് ഇത്രയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടില്ലെന്നും ചെന്നൈയിലെ പുസ്‌തക പ്രകാശന വേദിയില്‍ വിവേക് പറഞ്ഞു.
'അവര്‍ കശ്‌മീര്‍ ജനതയെ മതംമാറ്റി':രാജ്യത്തെ വ്യാജ മതേതരത്വത്തിൽ നിന്ന് മോചിപ്പിക്കുകയാണ് കാലഘട്ടത്തിന്‍റെ ആവശ്യം. മറ്റൊരു സ്വാതന്ത്ര്യ മുന്നേറ്റമോ സാംസ്‌കാരിക നവോഥാനമോ രാജ്യത്ത് സംഭവിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം രാജ്യത്ത് പീഡനം അനുഭവിക്കുന്ന ആളുകൾ ഇന്ത്യയിലേക്ക് വരുന്നു. അങ്ങനെ, കശ്‌മീരിലെത്തിയവര്‍ക്ക് നമ്മള്‍ അഭയം നൽകി. എന്നാല്‍, അവര്‍ കശ്‌മീരിലെ ജനങ്ങളെ കൊള്ളയടിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്‌തെന്നും അദ്ദേഹം ആരോപിച്ചു. പ്രൊഫ. പി.ആർ മുകുന്ദ് രചിച്ച '10 ഗുണങ്ങൾ' എന്ന പുസ്‌ത പ്രകാശന ചടങ്ങിലാണ് വിവേക് അഗ്നിഹോത്രിയുടെ പ്രസ്‌താവന.