കേരളം

kerala

ETV Bharat / bharat

കോടതിയലക്ഷ്യ കേസ് : വിജയ് മല്യയ്ക്ക് നാല് മാസം തടവും 2,000 രൂപ പിഴയും - വിജയ് മല്യക്കെതിരെ ബാങ്കുക

വിധി, കോടതി ഉത്തരവ് മറികടന്ന് മക്കൾക്ക് 40 ദശലക്ഷം യു.എസ്. ഡോളർ കൈമാറിയ കേസില്‍ ; തുക നാലാഴ്‌ചയ്ക്കകം തിരിച്ചടയ്ക്കണം

Vijay Mallya sentenced to four months in jail by SC in contempt case  vijay malya case  വിജയ് മല്യ കേസ്  വിജയ് മല്യക്ക് 2000 രൂപ പിഴ  വിജയ് മല്യക്കെതിരെ കോടതി നടപടി  കിങ്ഫിഷർ എയർലൈൻസിന്‍റെ കേസ്  വിജയ് മല്യക്കെതിരെ ബാങ്കുക  വിജയ് മല്യക്കെതിരെ വായ്‌പ തട്ടിപ്പ് കേസ്
കോടതിയലക്ഷ്യ കേസ്: വിജയ് മല്യക്ക് നാല് മാസം തടവ് 2,000 രൂപ പിഴയും

By

Published : Jul 11, 2022, 2:54 PM IST

ന്യൂഡൽഹി :കോടതിയലക്ഷ്യ കേസിൽ വിവാദ വ്യവസായി വിജയ് മല്യയ്ക്ക് ശിക്ഷ. നാല് മാസം തടവും 2,000 രൂപ പിഴയുമാണ് സുപ്രീംകോടതി വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും.

2017ൽ കോടതി ഉത്തരവ് ലംഘിച്ച് മക്കൾക്ക് 40 ദശലക്ഷം യു.എസ്. ഡോളർ കൈമാറിയ കേസിലാണ് വിധി. ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട 40 ദശലക്ഷം യു.എസ്. ഡോളർ പലിശയടക്കം നാലാഴ്‌ചയ്ക്കകം തിരിച്ചടയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ മല്യയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് പോകാമെന്നും കോടതി ഉത്തരവിട്ടു.

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന തുക നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാതെയാണ് മല്യ മക്കൾക്ക് തുക കൈമാറിയത്.

കിങ്ഫിഷർ എയർലൈൻസിന്‍റെ 9000 കോടിയുടെ വായ്‌പ തിരിച്ചടവ് മുടങ്ങിയ കേസിലെ പ്രതിയാണ് വിജയ് മല്യ. എസ്ബിഐ ഉൾപ്പടെ 13 ഇന്ത്യൻ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത ശേഷം തുക തിരിച്ചടയ്ക്കാതെ 2016 ലാണ് വിജയ് മല്യ രാജ്യം വിട്ടത്. മല്യ നിലവിൽ ബ്രിട്ടനിലാണ്.

മല്യ കോടതിയലക്ഷ്യക്കുറ്റം ചെയ്‌തതായി 2017-ല്‍ സുപ്രീംകോടതി വിധിച്ചു. കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ഉത്തരവിടുകയും ചെയ്‌തിരുന്നു. എന്നാൽ വായ്‌പകള്‍ തിരിച്ചടയ്ക്കാ‌തെ രാജ്യംവിട്ട മല്യ ഇതിന് തയ്യാറായില്ല.

മല്യയുടെ അഭാവത്തിലാണ് കേസിൽ വിചാരണ പൂർത്തിയാക്കിയത്. മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനുള്ള നിയമനടപടി ലണ്ടനില്‍ പുരോഗമിക്കുന്നതിനിടെയാണ് സുപ്രീംകോടതി വിധി. ജസ്‌റ്റിസ് യു. യു. ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

ABOUT THE AUTHOR

...view details