ഗാസിയാബാദ് :വിൽപ്പന നടത്തിയ ചക്ക കേടായിരുന്നുവെന്ന് ആരോപിച്ച് പച്ചക്കറിക്കടക്കാരനെ തല്ലിക്കൊന്ന് ഉപഭോക്താവ്. ഉത്തർപ്രദേശിലെ ഗാസിയാബാദിലെ മധുബൻ ബാപുധാം പ്രദേശത്താണ് സംഭവം. നാട്ടുകാരനായ സന്ദീപ് എന്നയാളാണ് പച്ചക്കറിക്കടക്കാരനായ അനിലിനെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്.
'നല്‍കിയത് കേടായ ചക്ക' ; പച്ചക്കറിക്കടക്കാരനെ ഉപഭോക്താവ് അടിച്ചുകൊന്നു
സന്ദീപ് എന്നയാളാണ് പച്ചക്കറിക്കടക്കാരനായ അനിലിനെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയത്
കേടായ ചക്ക വിൽപ്പന നടത്തി; പച്ചക്കറിക്കടക്കാരനെ അടിച്ച് കൊലപ്പെടുത്തി ഉപഭോക്താവ്
വ്യാഴാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സന്ദീപ് വാങ്ങിയ ചക്ക കേടായതാണെന്ന് പറഞ്ഞ് തുടങ്ങിയ തർക്കം കൈയാങ്കളിയിൽ അവസാനിക്കുകയായിരുന്നു. പിന്നാലെ പച്ചക്കറിക്കടിയിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി ഉപയോഗിച്ച് ഇയാൾ അനിലിനെ മർദ്ദിക്കുകയായിരുന്നു.
മർദ്ദനെത്തുടർന്ന് അവശനിലയിലായ അനിലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി സന്ദീപിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. കേസിൽ അന്വേഷണം നടന്നുവരികയാണ്.