ലക്നൗ: കൊവിഡ് വ്യാപനത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി. കൊവിഡ് വ്യാപനം തടയുന്നതിന് പകരം സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തിയത് പഞ്ചായത്ത് തെരഞ്ഞെടുപ്പിനാണെന്ന് കോടതി കുറ്റപ്പെടുത്തി.
കൊവിഡ് തടയാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ഉയര്‍ത്തിക്കാട്ടി നോട്ടീസുകളോ, പോസ്റ്ററുകളോ സംസ്ഥാനത്ത് പ്രദര്‍ശിക്കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തർപ്രദേശ് സർക്കാർ കുറച്ചെങ്കിലും ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ രണ്ടാം തരംഗം സംസ്ഥാനത്തെ ഇത്രയധികം ബാധിക്കില്ലായിരുന്നു. യഥാര്‍ത്ഥ പൊതുജനാരോഗ്യ പ്രശ്നങ്ങളെ അവഗണിച്ച്, ജനങ്ങളെ മരിക്കാന്‍ അനുവദിക്കുന്ന സര്‍ക്കാരിനോട് വരും തലമുറ ഒരിക്കലും പൊറുക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.