ന്യൂഡൽഹി: ജനുവരി 8 നും ജനുവരി 30 നും ഇടയിൽ യുകെയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും വിമാനത്താവളങ്ങളിൽ തന്നെ നിർബന്ധമായും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളിൽ കാശ് നൽകി ആർടി-പിസിആർ പരിശോധനയ്ക്കുളള സൗകര്യം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ജനിതക മാറ്റം വന്ന കൊവിഡ് വൈറസ് യു.കെയിൽ റിപ്പോർട്ട് ചെയ്‌തതിനാൽ ആണ് ഈ തീരുമാനം.
യുകെയിൽ നിന്ന് വരുന്ന എല്ലാ യാത്രക്കാരും കൊവിഡ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് കേന്ദ്രം - ആരോഗ്യ മന്ത്രാലയം
വിമാനത്താവളങ്ങളിൽ ആർടി-പിസിആർ പരിശോധനയ്ക്കുളള സൗകര്യം ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എല്ലാ യാത്രക്കാരും ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് 72 മണിക്കൂർ മുമ്പെങ്കിലും ഓൺലൈൻ പോർട്ടലിൽ (www.newdelhiairport.in) അപേക്ഷ സമർപ്പിക്കണം. യുകെയിൽ നിന്ന് എത്തുന്ന എല്ലാ യാത്രക്കാരും നെഗറ്റീവ് ആർടി-പിസിആർ ടെസ്റ്റ് റിപ്പോർട്ട് കൈവശം വച്ചിരിക്കണം, ഇതിനായി യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തണം. ഇത് ഓൺലൈൻ പോർട്ടലിലും (www.newdelhiairport.in) അപ്‌ലോഡുചെയ്യണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഇന്ത്യയും യുകെയും തമ്മിലുള്ള വിമാന സർവ്വീസുകൾക്ക് അനുമതി നൽകും (സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ നിർദേശപ്രകാരം) യോഗ്യതയുള്ള എയർലൈനുകൾക്ക്. ടെസ്റ്റിംഗ് പ്രോട്ടോക്കോൾ സമയത്ത് തിരക്ക് ഒഴിവാക്കാൻ ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്താൻ നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ വ്യത്യാസം വരുത്തുമെന്ന് ഡിജിസിഎ അറിയിച്ചു.