കാട്‌നി(മധ്യപ്രദേശ്):നിർമാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികളുടെ മരണം സ്ഥിരീകരിച്ച് കാട്‌നി ജില്ല ഭരണകൂടം. 30കാരനായ ഖോരാലാൽ കോൽ, സൂപ്പർവൈസർ രവി മസാൽകർ എന്നിവരാണ് മരിച്ചത്. ടണലിൽ കുടുങ്ങിയ മറ്റ് ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും ഭരണകൂടം പറഞ്ഞു.
കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന തുരങ്കമാണ് തര്‍ന്നുവീണത്. മധ്യപ്രദേശിലെ കാട്‌നി ജില്ലയിലെ സ്ലീമനാബാദിലാണ് സംഭവം. മധ്യപ്രദേശ് അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് രാജൗറയാണ് രക്ഷാപ്രവർത്തനങ്ങളെ ഏകോപിപ്പിച്ചത്. ഇവരുടെ ആരോഗ്യസ്ഥിതി തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.