കേരളം

kerala

ETV Bharat / bharat

കൊവാക്‌സിനുമായി പഞ്ചാബിലേക്ക് പോയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

എട്ട് കോടി വിലമതിക്കുന്ന കൊവാക്‌സിനുമായി ഹൈദരാബാദിൽ നിന്ന് പഞ്ചാബിലേക്ക് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ട്രക്കാണ് കണ്ടെത്തിയത്

By

Published : May 1, 2021, 7:51 PM IST

narsinghpur news Truck laden with 2.40 lakh COVID vaccine Truck with COVID vaccine left abandoned COVID vaccine doses left abandoned in MP Narsinghpur covid vaccine truck Covaxin laden truck left abondend കോവാക്‌സിൻ ഭാരത് ബയോടെക്ക് Bharath bio tech COVAXIN
2.40 ലക്ഷം ഡോസ് കോവാക്‌സിനുമായി പഞ്ചാബിലേക്ക് പോയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

ഭോപ്പാൽ:എട്ട് കോടി വിലമതിക്കുന്ന 2.40 ലക്ഷം ഡോസ് കൊവാക്‌സിനുമായി പഞ്ചാബിലേക്ക് പോയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിൽ നിന്ന് പഞ്ചാബിലേക്ക് വാക്‌സിൻ കൊണ്ട് പോകുകയായിരുന്ന തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള ട്രക്ക് കരേലി പ്രദേശത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് നർസിംഗ്‌പൂർ പൊലീസ് സൂപ്രണ്ട് വിപുൽ ശ്രീവാസ്തവ പറഞ്ഞു.

ALSO READ:രാജ്യത്ത് പ്രതിവർഷം 850 ദശലക്ഷം ഡോസ് സ്പുട്നിക് V വാക്‌സിൻ നിർമിക്കാൻ അനുമതി

വാക്‌സിൻ നിർമാതാക്കളായ ഭാരത് ബയോടെക്കിന്‍റെ ലോഗോ അടങ്ങിയ ഒരു ട്രക്ക് ജില്ലാ ആസ്ഥാനത്ത് നിന്ന് 16 കിലോമീറ്റർ അകലെ കരേലി ബസ് സ്റ്റാൻഡിന് സമീപം നിർത്തിയിട്ടിരിക്കുകയാണെന്ന വിവരത്തെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുഡ്‌ഗാവിലെ ട്രാൻസ്പോർട്ട് കമ്പനിയായ ടിസിഐയുമായി ബന്ധപ്പെടുകയും ഡ്രൈവറില്ലാ ട്രക്കിനെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു.

വാഹനം കരേലിയിൽ നിശ്ചലമായി തുടരുന്നുവെന്ന് ജിപിഎസ് സംവിധാനം കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവറുമായി ബന്ധപ്പെടാൻ കഴിയാത്തതും കമ്പനിയെ ആശങ്കപ്പെടുത്തി. പിന്നീട് കമ്പനി മറ്റൊരു ഡ്രൈവറെ ഏർപ്പാടാക്കി രാത്രിയോടെ ട്രക്ക് പഞ്ചാബിലേക്ക് പുറപ്പെട്ടുവെന്നും ശ്രീവാസ്തവ പറഞ്ഞു.

ALSO READ:സ്‌പുട്‌നിക് വാക്‌സിൻ ഇന്ത്യയില്‍, ഹൈദരാബാദിലെത്തിച്ചു

അതേസമയം ട്രക്കിന്‍റെ ഡ്രൈവർ വികാസ് മിശ്രയെ ഇപ്പോഴും കാണാനില്ലെന്നും സംഭവ സ്ഥലത്ത് നിന്ന് 16 കിലോമീറ്റർ അകലെ അയാളുടെ ഫോൺ ട്രാക്കുചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. വാഹനത്തിന്‍റെ എഞ്ചിൻ ഓണായിരുന്നതിനാൽ വാക്സിൻ ഡോസുകൾ വെച്ചിരുന്ന റഫ്രിജറേറ്റർ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതിനാൽ വാക്സിനുകൾ സുരക്ഷിതമാണെന്നും അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details