ന്യൂഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ വിളനാശം മൂലം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കുത്തനെ ഉയർന്ന തക്കാളിയുടെ വില രണ്ടാഴ്‌ചയ്ക്കുള്ളിൽ സ്ഥിരത കൈവരിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെ. തക്കാളിയുടെ ചില്ലറ വിൽപന നിരക്ക് പല സ്ഥലങ്ങളിലും 50 മുതൽ 106 രൂപ വരെയാണെന്ന് ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.
ഡൽഹി ഒഴികെയുള്ള മെട്രോ നഗരങ്ങളിൽ ജൂൺ 2ന് തക്കാളിയുടെ വില കുത്തനെ ഉയർന്നിരുന്നു. 40 രൂപയാണ് ഡൽഹിയിലെ തക്കാളി വില. മുംബൈയിലും കൊൽക്കത്തയിലും കിലോയ്ക്ക് 77 രൂപയും ചെന്നൈയിൽ 60 രൂപയുമായിരുന്നു വ്യാഴാഴ്‌ച തക്കാളി വില. രണ്ടാഴ്‌ചക്കുള്ളിൽ വില സ്ഥിരത കൈവരിക്കും. 60 മുതൽ 80 വരെയാണ് കേരളത്തിൽ വ്യാഴാഴ്‌ചത്തെ തക്കാളി വില.